45 രൂപയുടെ മാസ്കിന് ഈടാക്കിയത് 485 രൂപ; യെദ്യൂരപ്പ 40,000 കോടിയുടെ അഴിമതി നടത്തിയതായി ബി.ജെ.പി എംഎല്‍എ

കോവിഡ് നിയന്ത്രണത്തിന്റെ മറവില്‍ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ വന്‍ അഴിമതി നടത്തിയെന്നാണ് യത്നലിന്റെ ആരോപണം

Update: 2023-12-28 05:50 GMT

ബസനഗൗഡ പാട്ടീൽ യത്നല്‍

ബെംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പക്കെതിരെ 40,000 കോടിയുടെ അഴിമതി ആരോപണവുമായി ബി.ജെ.പി എംഎല്‍എ ബസനഗൗഡ പാട്ടീൽ യത്നല്‍ .

കോവിഡ് നിയന്ത്രണത്തിന്റെ മറവില്‍ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ വന്‍ അഴിമതി നടത്തിയെന്നാണ് യത്നലിന്റെ ആരോപണം. 45 രൂപയുടെ മുഖാവരണത്തിന് 485 രൂപ ഈടാക്കി. രോഗികളെ ചികിത്സിക്കാന്‍ 20,000 രൂപ നിരക്കില്‍ ബെംഗളുരുവില്‍ 10,000 കിടക്കകള്‍ വാടകയ്ക്കെടുത്തു. രോഗികള്‍ക്ക് എട്ടുമുതല്‍ പത്തുലക്ഷം രൂപവരെ ബില്ലിട്ടു തുടങ്ങിയ ആരോപണങ്ങളാണ് യത്‌നല്‍ ഉന്നയിച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറുമായി ചേര്‍ന്നും യെദ്യൂരപ്പ അഴിമതി നടത്തിയതായി യത്നല്‍ ആരോപിച്ചു."ഇത് ഞങ്ങളുടെ സർക്കാരായിരുന്നു, ആരുടെ സർക്കാർ അധികാരത്തിൽ വന്നാലും പ്രശ്നമല്ല, കള്ളന്മാർ കള്ളന്മാരാണ്," അദ്ദേഹം പറഞ്ഞു.

Advertising
Advertising

വെളിപ്പെടുത്തലിന്‍റെ പേരില്‍ തന്നെ പുറത്താക്കാനും ബസനഗൗഡ പാട്ടീല്‍ യത്നല്‍ ബി.ജെ.പി നേതൃത്വത്തെ വെല്ലുവിളിച്ചു. "എനിക്ക് നോട്ടീസ് നൽകട്ടെ, പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നോക്കട്ടെ, ഞാൻ എല്ലാവരെയും തുറന്നുകാട്ടാം, സത്യം പറഞ്ഞാൽ എല്ലാവരെയും ഭയപ്പെടുത്തണം, എല്ലാവരും കള്ളന്മാരായി മാറിയാൽ, ആരാണ് സംസ്ഥാനത്തെയും രാജ്യത്തെയും രക്ഷിക്കുക? പ്രധാനമന്ത്രി മോദി കാരണമാണ് രാജ്യം നിലനിൽക്കുന്നത്, ഈ രാജ്യത്ത് മുമ്പ് നിരവധി അഴിമതികൾ ഉണ്ടായിട്ടുണ്ട്, കൽക്കരി കുംഭകോണം മുതൽ 2 ജി അഴിമതി വരെ, ”യത്നല്‍ പറഞ്ഞു.

“കോവിഡ് മഹാമാരിയുടെ സമയത്ത് ബി.ജെ.പി സർക്കാർ 40,000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ബിജെപി എംഎല്‍എയുടെ ആരോപണത്തെക്കുറിച്ച് ഞങ്ങൾക്ക് നേരത്തെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ബിജെപി സർക്കാർ 40% കമ്മീഷൻ സർക്കാരാണ്'' മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News