തമിഴ്നാട്ടില്‍ 15 പേര്‍ ചേര്‍ന്ന് വീട്ടില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയി; പിടിയില്‍

ചൊവ്വാഴ്ച രാത്രി യുവതിയുടെ വീട്ടില്‍ നിന്നാണ് അക്രമികള്‍ കടത്തിക്കൊണ്ടു പോയത്.

Update: 2022-08-03 05:43 GMT

മയിലാടുതുറൈ: തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍ 15 പേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി യുവതിയുടെ വീട്ടില്‍ നിന്നാണ് അക്രമികള്‍ കടത്തിക്കൊണ്ടു പോയത്.

15 പേർ മുൻവശത്തെ ഗേറ്റ് തകർത്ത് യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. പ്രതികളെ പിടികൂടി, യുവതിയെ പൊലീസ് രക്ഷപ്പെടുത്തി. പ്രതികളിലൊരാളായ വിഘ്‌നേശ്വരൻ (34) യുവതിയുമായി ചങ്ങാത്തം കൂടുകയും പിന്തുടരുകയും ചെയ്‌തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വിഘ്നേശ്വരന്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി മയിലാടുംതുറൈ പൊലീസിന് പരാതി നല്‍കിയിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് രേഖാമൂലം മൊഴിയെടുത്ത ശേഷം വിട്ടയച്ചിരുന്നു. തുടര്‍ന്ന് തുടർന്ന് ജൂലൈ 12ന് വിഘ്‌നേശ്വരൻ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അവൾ രക്ഷപ്പെട്ട് പൊലീസിനെ അറിയിച്ചു.

പിന്നീട് വിഘ്‌നേശ്വരനും 14 കൂട്ടാളികളും ചേർന്ന് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോവുകയായിരുന്നു. മൂർച്ചയേറിയ ആയുധങ്ങൾ കാട്ടി യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചതിനു പിന്നാലെ മയിലാടുതുറൈ പൊലീസ് ഉടൻ തിരച്ചിൽ സംഘം രൂപീകരിച്ച് കാർ ദേശീയപാതയിൽ ട്രാക്ക് ചെയ്തു. തുടര്‍ന്ന് വിഘ്നേശ്വരനെയും രണ്ട് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News