മന്ത്രവാദത്തിനായി ആര്‍ത്തവ രക്തം ശേഖരിച്ച് അര ലക്ഷം രൂപക്ക് വിറ്റു; ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പരാതിയുമായി യുവതി

പ്രതികൾ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ളവരാണെന്ന് വിശ്രാന്തവാഡി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു

Update: 2023-03-11 03:15 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

പൂനെ: അഘോരി പൂജ നടത്തുന്നതിനായി തന്‍റെ ആര്‍ത്തവ രക്തം ശേഖരിച്ചു വിറ്റതായി 27 കാരിയായ യുവതിയുടെ പരാതി. ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കുമെതിരെ ചൊവ്വാഴ്ചയാണ് പരാതി നല്‍കിയത്. പൂനെയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം.

പ്രതികൾ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ളവരാണെന്ന് വിശ്രാന്തവാഡി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.2019 ജൂൺ മുതൽ പ്രതികൾ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. 2022 ലെ ഗണേശോത്സവത്തിൽ അഘോരി പൂജ നടത്താനായി പ്രതി ബലം പ്രയോഗിച്ച് തന്‍റെ ആർത്തവ രക്തം എടുത്തെന്നാണ് ഇരയുടെ ആരോപണം.ബീഡ് ജില്ലയിലെ യുവതിയുടെ അമ്മായിഅമ്മയുടെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. തുടര്‍ന്ന് യുവതി പൂനെയിലെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയ ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എല്ലാ പ്രതികൾക്കെതിരെയും തുടർ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് പെലീസ് സബ് ഇൻസ്പെക്ടർ ശുഭാംഗി മഗ്ദും പറഞ്ഞു.

സംസ്ഥാന വനിതാ കമ്മീഷൻ കുറ്റകൃത്യം ഗൗരവമായി എടുത്തിട്ടുണ്ട്."പ്രതികൾ ഇരയായ സ്ത്രീയുടെ ആർത്തവ രക്തം എടുത്ത് അഘോരി പൂജയ്ക്കായി 50,000 രൂപയ്ക്ക് വിറ്റു.മാനവികതയെ കളങ്കപ്പെടുത്തുന്ന ലജ്ജാകരമായ സംഭവമാണിത്.പൂനെ പോലുള്ള പുരോഗമന നഗരങ്ങളിൽ സ്ത്രീകൾ ഇപ്പോഴും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്.ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനും സമൂഹത്തിൽ അവരെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും എത്രത്തോളം ശ്രമം ആവശ്യമാണ് എന്ന ചോദ്യചിഹ്നം ഇപ്പോഴും അവശേഷിക്കുന്നു. സംഭവം സംസ്ഥാന വനിതാ കമ്മീഷന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.''മഹാരാഷ്ട്ര വനിതാ കമ്മീഷൻ അധ്യക്ഷ രൂപാലി ചകാങ്കർ പറഞ്ഞു.

ഏഴ് പ്രതികൾക്കെതിരെ 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ), 354 (എ) (ലൈംഗിക പീഡനം), 498 (എ) (സ്ത്രീകളോടുള്ള ക്രൂരത), 504 (സമാധാന ലംഘനത്തിന് പ്രകോപനം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവമായ അപമാനം), 323 (സ്വമേധയാ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ മറ്റു വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസ് ബീഡ് സിറ്റി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

പൂനെയിൽ അഘോരി പൂജ നടത്തുന്നതുമായി ബന്ധപ്പെട്ട ഒരു സംഭവം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായിട്ടല്ല. 2022-ൽ സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗര്‍ഭം ധരിക്കാനായി സ്ത്രീക്ക് ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് മനുഷ്യന്റെയും മൃഗങ്ങളുടെയും അസ്ഥികൾ നിര്‍ബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News