വെനസ്വേലയില്‍ സ്വരം കടുപ്പിച്ച് അമേരിക്ക; യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം

വെനസ്വേലന്‍ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ സൈനിക ഇടപെടലും പരിഗണനയിലുണ്ടെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു

Update: 2019-02-08 02:10 GMT

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുരോക്കെതിരായ നിലപാട് വീണ്ടും കടുപ്പിച്ച് അമേരിക്ക. വെനസ്വേലന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയാണ് പുതിയ നീക്കം.

നിക്കോളാസ് മദുരോ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും സര്‍ക്കാരുമായി സഹകരിക്കുന്നവര്‍ക്കും യാത്രാ വിലക്കേര്‍പ്പെടുത്തിയതായി വ്യാഴാഴ്ചയാണ് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കിയത്. മദുരോ നേതൃത്വം നല്‍കുന്ന ഭരണഘടനാ സമിതി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് നടപടി.

നിയമ വിരുദ്ധ ഭരണകൂടത്തിനുമേല്‍ യാത്രാ വിലക്കേര്‍പ്പെടുത്തുകയാണ്. മദുരോ ഭരണകൂടം എല്ലാ ജനാധിപത്യ സ്ഥാപനങ്ങളേയും തകര്‍ക്കുകയാണെന്ന് യു.എസ് പ്രതിനിധി പറഞ്ഞു.

Advertising
Advertising

വെനസ്വേലന്‍ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ സൈനിക ഇടപെടലും പരിഗണനയിലുണ്ടെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യാത്രാ വിലക്കേര്‍പ്പെടുത്തിയ നടപടി. യാത്രാ വിലക്കടക്കം നടപടികള്‍ ശക്തമാക്കി മദുരോ സര്‍ക്കാറിനെ താഴെയിറക്കാനുള്ള തീവ്ര ശ്രമത്തിലാണ് അമേരിക്കയടക്കം പാശ്ചാത്യ ശക്തികള്‍.

വെനസ്വേലയില്‍ നിയമപരമായി നിലനില്‍പുള്ള ഏക ഭരണകൂടം ഇടക്കാല പ്രസിഡന്റ് ഗൊയ്ദോ നേതൃത്വം നല്‍കുന്നതാണെന്ന നിലപാട് അമേരിക്ക ആവര്‍ത്തിച്ചു. വെനസേലിയൻ ജനത പിച്ചക്കാരല്ലെന്ന് പറഞ്ഞ് വെനസ്വേലയിലേക്ക് ഭക്ഷണമെത്തിക്കാനുള്ള അമേരിക്കന്‍ നീക്കം കഴിഞ്ഞ ദിവസം മദുറോയും തടഞ്ഞിരുന്നു.

Tags:    

Similar News