വെനിസ്വേലയിലെ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ച് ഹോളിവുഡ് നടി ആഞ്ചലീന ജോളി

യു.എന്‍ അഭയാര്‍ഥി കമ്മീഷന്റെ പ്രതിനിധിയായാണ് ആഞ്ചലീന എത്തിയത്

Update: 2019-06-09 03:26 GMT

വെനിസ്വേലയിലെ അഭയാര്‍ഥി ക്യാമ്പില്‍ സാമൂഹ്യ പ്രവര്‍ത്തകയും, ഹോളിവുഡ് നടിയുമായ ആഞ്ചലീന ജോളിയുടെ സന്ദര്‍ശനം. യു.എന്‍ അഭയാര്‍ഥി കമ്മീഷന്റെ പ്രതിനിധിയായാണ് ആഞ്ചലീന എത്തിയത്.

കൊളംബിയ -വെനിസ്വേല അതിര്‍ത്തികളിലെ ക്യാമ്പുകളില്‍ കഴിയുന്ന അഭയാര്‍ഥികളെയാണ് ആഞ്ചലീന ജോളി സന്ദര്‍ശിച്ചത്.നാലു ദശലക്ഷം അഭയാര്‍ഥികളാണ് ഇത്തരത്തില്‍ സ്വന്തം നാടുകളില്‍ നിന്ന് കുടിയേറിയിരിക്കുന്നത്.പെറു,ചിലി ,ഇക്വഡോര്‍,ബ്രസീല്‍,അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ നിന്നാണ് കുടിയേറ്റക്കാര്‍ അധികവും.

തങ്ങളെ സന്ദര്‍ശിക്കാന്‍ ആഞ്ചലീന എത്തിയതില്‍ അതീവ സന്തോഷത്തിലാണ് അഭയാര്‍ഥികള്‍.തങ്ങളുടെ ബുദ്ധിമുട്ടുകളെ കുറിച്ചും,ജന്മനാട്ടിലേക്ക് മടങ്ങിപോകാന്‍ സാധിക്കാത്തതിനെ കുറിച്ചുമൊക്കെ പറഞ്ഞ് ആഞ്ചലീനക്ക് ചുറ്റും അഭയാര്‍ഥികള്‍ കൂടി. കുട്ടികളോടൊപ്പം പാട്ടുകള്‍ പാടിയും കഥകള്‍ പറഞ്ഞും അവരില്‍ ഒരാളായി മാറി ഹോളിവുഡ് നായിക.

Advertising
Advertising

താന്‍ അഭിനയിച്ച ഗേള്‍ ഇന്റര്‍പ്രേറ്റഡ് എന്ന സിനിമയില്‍ അഭയാര്‍ഥികള്‍ക്ക് സമാനമായ ജീവിതകഥയായിരുന്നുവെന്ന് ആഞ്ചലീന പറഞ്ഞു. അതുകൊണ്ട് തന്നെ ഇവര്‍ അനുഭവിക്കുന്ന വേദന തനിക്ക് മനസിലാകുമെന്നും അവര്‍ വ്യക്തമാക്കി. കൂടാതെ അഭയാര്‍ഥി ക്യാംപിലെ ദുരിതങ്ങള്‍ അധികൃതരിലേക്ക് എത്തിക്കുമെന്നും അവര്‍ പറഞ്ഞു.

വെനിസ്വേലയന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്ന അതിര്‍ത്തി ഭാഗികമായി തുറന്നിരുന്നു.വിദേശ സഹായങ്ങള്‍ സ്വീകരിച്ചുവെന്ന പേരിലാണ് അതിര്‍ത്തി അടച്ചിരുന്നത്. അതിര്‍ത്തി അടച്ചതിനാലാണ് അഭയാര്‍ഥികള്‍ക്കിടയില്‍ ആരോഗ്യ പ്രശ്നങ്ങളും, സാമ്പത്തിക പ്രതിസന്ധിയും വന്നതെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News