കാംബ്രിജ് സര്‍വകലാശാലയിലെ രസതന്ത്ര വിഭാഗത്തിന് ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ യൂസഫ് ഹമീദിന്റെ പേര്
പ്രമുഖ മരുന്ന് വ്യവസായ കമ്പനിയായ സിപ്ല ലിമിറ്റഡിന്റെ ചെയര്‍മാനായ ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ് 85കാരനായ യൂസഫ് ഹമീദ്
ലോകപ്രശസ്തമായ കാംബ്രിജ് സര്‍വകലാശാലയിലെ രസതന്ത്ര വിഭാഗത്തിന് ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ യൂസഫ് ഹമീദിന്റെ പേര്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മരുന്ന് വ്യവസായ കമ്പനിയായ സിപ്ല ലിമിറ്റഡിന്റെ ചെയര്‍മാനായ ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ് 85കാരനായ യൂസഫ് ഹമീദ്. 2050 വരെ രസതന്ത്ര വിഭാഗം ഹമീദിന്റെ പേരിൽ അറിയപ്പെടുക.
കാംബ്രിജ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയാണ് ഡോ. യൂസുഫ് ഹമീദ്. വികസ്വര രാജ്യങ്ങള്‍ക്ക് എച്ച്‌ഐവി/എയ്ഡ്‌സ് മരുന്നുകള്‍ കുറഞ്ഞ ചെലവില്‍ വിതരണം ചെയ്യുന്നതിന് 2001ല്‍ സിപ്ല തുടക്കം കുറിച്ചത് യൂസഫ് ഹമീദിന്റെ കീഴിലായിരുന്നു.
''കാംബ്രിജ് എനിക്ക് രസതന്ത്രത്തില്‍ ഒരു വിദ്യാഭ്യാസ അടിത്തറ നല്‍കി. എങ്ങനെ ജീവിക്കണമെന്ന് എന്നെ പഠിപ്പിച്ചു. സമൂഹത്തിന് എങ്ങനെ സംഭാവന നല്‍കാമെന്ന് എനിക്കു കാട്ടിത്തന്നു. സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥിയെന്ന നിലയില്‍, ഭാവിതലമുറ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഈ മഹത്തായ സ്ഥാപനത്തോടും അത് നിലകൊള്ളുന്ന എല്ലാറ്റിനോടും ഞാന്‍ എപ്പോഴും കടപ്പെട്ടിരിക്കുന്നുവെന്ന്'' ഡോ. ഹമീദ് പറഞ്ഞു.
വികസ്വര രാജ്യങ്ങൾക്ക് കുറഞ്ഞ ചെലവിൽ എച്ച്ഐവി/എയ്ഡ്സ് മരുന്നുകൾ വിതരണം ചെയ്തു. മാത്രമല്ല കോവിഡ് കാലത്ത് താങ്ങാനാവുന്ന നിരക്കില്‍ മരുന്നുകളും നല്‍കിയും യൂസുഫ് ഹമീദിന്‍റെ നേതൃത്തതില്‍ സിപ്ല ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. 2004ല്‍ ക്രൈസ്റ്റ് കോളജിന്റെ ഓണററി ഫെലോഷിപ്പ് ഉള്‍പ്പെടെ ഡോ. ഹമീദിനെ തേടിയെത്തിയിട്ടുണ്ട്. 2005ല്‍ ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മ ഭൂഷണ്‍, 2012ല്‍ റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഓണററി ഫെലോഷിപ്പ്, 2014ല്‍ കാംബ്രിജ് സര്‍വകലാശാലയില്‍ നിന്ന് ഓണററി സയന്‍സ് ഡോക്ടറേറ്റ് എന്നിവ ലഭിച്ചിരുന്നു.