കളമശ്ശേരിയെ ചൊല്ലി മുസ്‍ലിം ലീഗില്‍‌ ഭിന്നത രൂക്ഷം

കളമശ്ശേരിയിലെ സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന പരസ്യ നിലപാടുമായി മുസ്‍ലിം ലീഗ് ജില്ലാ നേതൃത്വം രംഗത്തെത്തി

Update: 2021-03-14 02:18 GMT

കളമശ്ശേരിയെ ചൊല്ലി എറണാകുളം മുസ്‍ലിം ലീഗില്‍‌ ഭിന്നത രൂക്ഷം. പാര്‍ട്ടി സ്ഥാനാര്‍ഥി അബ്ദുല്‍ ഗഫൂറിനെതിരെ രംഗത്തെത്തിയ മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അതേസമയം കളമശ്ശേരിയില്‍ വിമത സ്ഥാനാര്‍ഥിയെ രംഗത്തിറക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ നീക്കം നടത്തുന്നുണ്ട്.

കളമശ്ശേരി മണ്ഡലത്തിലെ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി അബ്ദുല്‍ ഗഫൂറിനെ അംഗീകരിക്കില്ലെന്ന പരസ്യ നിലപാടുമായി ലീഗ് ജില്ലാ നേതൃത്വം രംഗത്തെത്തിയതിന് പിന്നാലെയാണ് മുസ്‍ലിം ലീഗ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് തെരുവിലിറങ്ങിയത്. പാര്‍ട്ടി സ്ഥാനാര്‍ഥിയെ അംഗീകരിക്കാത്ത ജില്ല പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് മൂവാറ്റുപുഴയില്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.

Advertising
Advertising

എറണാകുളം ജില്ലയിലെ മുസ്‍ലിം ലീഗിന്റെ ഏക സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ചൂണ്ടികാട്ടിയാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പ്രകടനം നടത്തിയത്.

Full View

അതേ സമയം കളമശ്ശേരിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. അബ്ദുല്‍ ഗഫൂരിന് വേണ്ടിയുള്ള പ്രചാരണരംഗത്ത് നിന്ന് നേതാക്കള്‍ പൂര്‍ണമായി വിട്ടുനില്‍ക്കും. അബ്ദുല്‍ ഗഫൂറിനെതിരെ വിമത സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനും ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കള്‍ ആലോചിക്കുന്നുണ്ട്.

Tags:    

Similar News