സന്ദീപാനന്ദഗിരിയുടെ വീടിന് നേരെ ആക്രമണം നടന്നിട്ട് മൂന്നുദിവസം: തുമ്പില്ലാതെ പൊലീസ്

പെട്രോൾ ഉപയോഗിച്ചാണ് വാഹനങ്ങൾ കത്തിച്ചതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സ്വാമിയെ ഭീഷണിപ്പെടുത്തി വന്ന ടെലഫോൺ രേഖകൾ പൊലീസ് പരിശോധിച്ചു തുടങ്ങി.

Update: 2018-10-30 01:03 GMT

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരേയുണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷണം എങ്ങുമെത്താത്തത് പോലീസിനെ കുഴക്കുന്നു. പെട്രോളൊഴിച്ചാണ് വാഹനങ്ങള്‍ കത്തിച്ചതെന്നാണ് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞത്. മൊഴിയെടുപ്പ് പൂർത്തിയാക്കിയ അന്വേഷണസംഘം ഫൊറൻസിക് പരിശോധനയുടെ വിശദമായ ഫലത്തിലാണ് പ്രതീക്ഷയർപ്പിക്കുന്നത്. സ്വാമിയെ ഭീഷണിപ്പെടുത്തി വന്ന ടെലഫോൺ രേഖകൾ പൊലീസ് പരിശോധിച്ചു തുടങ്ങി

സന്ദീപാനന്ദഗിരിയുടെ വീട്ടിലെ സി.സി.ടി.വി കേടായത് കൊണ്ട് സമീപത്തെ റോഡുകളിലും മറ്റുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ പ്രതികളെ കുറിച്ചുള്ള സൂചനകൾ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. വിശദമായ പരിശോധനയിൽ ചില വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Advertising
Advertising

Full View

സ്വാമിക്ക് നേരത്തെ വന്ന ഫോൺ ഭീഷണി കോളുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ആശ്രമത്തിന് സമീപത്തെ ടെലിഫോൺ ടവറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇതു വഴിയും പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പെട്രോൾ ഒഴിച്ചാണ് വാഹനങ്ങൾ കത്തിച്ചതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ സ്വാമിയുടെ സുരക്ഷ കണക്കിലെടുത്ത് ഗൺമാനെ അനുവദിക്കാൻ പൊലീസ് തിരുമാനിച്ചു. സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ സർക്കാർ നടപടികളോട് സഹകരിക്കുമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

ये भी पà¥�ें- വാഹനങ്ങള്‍ കത്തിച്ചത് പെട്രോളൊഴിച്ച്: സ്വാമി സന്ദീപാനന്ദഗിരിയുടെ സുരക്ഷയ്ക്ക് ഗണ്‍മാന്‍

Full View
Tags:    

Similar News