കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ വീണ്ടും പൊലീസ് കസ്റ്റഡിയിൽ

പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതിനാൽ ഇയാളുടെ മാനസികനില പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു

Update: 2025-11-26 07:07 GMT

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് പോലീസ്. തിരുവന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതിനാൽ ഇയാളുടെ മാനസികനില പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു.

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് എത്തിയെന്നാണ് ബണ്ടി ചോർ പൊലീസിനോട് പറഞ്ഞത്. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ഒരു മോഷണം കേസുണ്ടായിരുന്നു. ഇതിൽ പിടിയിലായപ്പോൾ കൈവശം 22,000 രൂപയാണ് ഉണ്ടായിരുന്നത്. കേസ് കഴിഞ്ഞ സാഹചര്യത്തിൽ വഞ്ചിയൂർ കോടതിയിൽ നിന്ന് ഈ തുക തിരികെ ലഭിക്കുന്നതിന് അഭിഭാഷകനായ മുകേഷിനെ കണ്ടുവെന്നാണ് ബണ്ടിചോർ പറഞ്ഞത്.

Advertising
Advertising

തന്‍റെ ജീവിതകഥ ആസ്പദമാക്കി രണ്ട് സിനിമകൾ പുറത്തിറങ്ങിയിരുന്നു. ഇതിൽ തന്‍റെ അനുമതി തേടിയിരുന്നില്ല. അഭിഭാഷകരമായി സംസാരിച്ച് നിയമപരമായി മുന്നോട്ടുപോകാനാണ് തിരുവനന്തപുരത്ത് എത്തിയതെന്നും വണ്ടി അവർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോൾ മറ്റു പല കാര്യങ്ങളാണ് വണ്ടി അവർ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് മാനസിക നില പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്.

ബണ്ടി ചോർ പറയുന്ന കാര്യങ്ങളുടെ വസ്തുത പൊലീസ് പരിശോധിച്ചു വരികയാണ്. മാനസിക നില കൂടി പരിശോധിച്ച ശേഷമാകും ഇയാളെ വിട്ടയക്കുന്നതിൽ തീരുമാനമെടുക്കുക. ബണ്ടി ചോർ കേരളത്തിൽ തുടരുന്നടത്തോളം സമയം നിരീക്ഷണം ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News