കോവിഡ് മരണം, കേന്ദ്രം തെറ്റിധരിപ്പിക്കുന്നു; വീണാ ജോർജ്

Update: 2021-12-04 10:39 GMT
Editor : abs | By : Web Desk
Advertising

കോവിഡ് മരണക്കണക്കിൽ കേന്ദ്രം തെറ്റിധരിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് നിർഭാഗ്യകരമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സുപ്രീം കോടതി പോലും കേരളത്തെ അഭിനന്ദിച്ചതാണെന്നും പുതിയ മാനദണ്ഡമനുസരിച്ച് പരമാവധി ആളുകൾക്ക് ധനസഹായം ലഭിക്കുന്നതിനുള്ള കാര്യങ്ങളാണ് സംസ്ഥാനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ കോവിഡ് മരണം കൂടുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ വകുപ്പിനയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഡിസംബർ മൂന്നിന് അവസാനിച്ച ആഴ്ചയിൽ 2118 മരണമാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടുമുൻപുള്ള ആഴ്ചയിലേതിനേക്കാൾ കൂടുതലാണെന്നുമായിരുന്നു കത്തിലെ പരാമർശം. തൃശൂർ, കോഴിക്കോട് മലപ്പുറം കൊല്ലം എന്നീ ജില്ലകളിലാണ് ആശങ്ക ഉയർത്തുന്ന തരത്തിൽ മരണസംഖ്യ കൂടുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.

ഒമിക്രോൺ വിഷയത്തിൽ പരസ്യപ്രതികരണം നടത്തരുതെന്ന് ഡിഎംഒ മാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവരങ്ങൾ പങ്കുവക്കേണ്ടത് സർക്കാറോ ആരോഗ്യമന്ത്രിയോ ഡി എച്ച് എസോ മാത്രം. മറ്റുള്ളവർ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ആരോഗ്യ മന്ത്രിപറഞ്ഞു. കോഴിക്കോട് ഡിഎംഒയുടെ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.

അതേസമയം കോഴിക്കോട് ഡിഎംഒ ക്ക് ആരോഗ്യമന്ത്രിയുടെ മെമ്മോ. കോഴിക്കോട്ടെ ഒമിക്രോണ് സംശയം പുറത്തു പറഞ്ഞതിനാണ് നടപടി. അനാവശ്യ ഭീതി പരത്തിയെന്നും വിശദീകരണം നൽകണമെന്നും ആവശ്യം. ബ്രിട്ടനിൽ നിന്ന് വന്ന ആരോഗ്യപ്രവർത്തകന്റെയും അമ്മയുടെയും സാമ്പിളുകൾ ജനിതക ശ്രേണി പരിശോധനയ്ക്കായി അയച്ച വിവരം ഇന്നലെയാണ് ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News