തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി സി.പി.ഐ

പ്രളയ മുന്നൊരുക്കങ്ങളുടെ പേരിൽ കരിമണൽ കൊള്ളയാണ് നടക്കുന്നതെന്ന് സി.പി.ഐ ആരോപിച്ചു

Update: 2021-06-01 02:01 GMT

ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി സി.പി.ഐ. പ്രളയ മുന്നൊരുക്കങ്ങളുടെ പേരിൽ കരിമണൽ കൊള്ളയാണ് നടക്കുന്നതെന്ന് സി.പി.ഐ ആരോപിച്ചു. തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിൽ സർക്കാരിനെതിരെ വീണ്ടും പ്രതിഷേധം ഉയർത്തുകയാണ് സി.പി.ഐ. പൊഴി മുറിച്ച് അധികജലം ഒഴുക്കിവിടാനെന്ന പേരിൽ കരിമണൽ കൊള്ള നടക്കുന്നുവെന്നാണ് ആരോപണം.

പൊഴി മുഖത്തെ മണൽ മാത്രമല്ല, തീരത്തോട് ചേർന്ന് കിടക്കുന്ന കരിമണലും കൊണ്ടുവുകയാണ്. ലീഡിംഗ് ചാനലിന്‍റെ ആഴം കൂട്ടലടക്കം നടക്കുന്നില്ല. തീരദേശത്തെ ഇല്ലാതാക്കുന്ന കരിമണൽ നീക്കം നിർത്തിവയ്ക്കണമെന്നും സി.പി.ഐ ആവശ്യപ്പെടുന്നു. കരിമണൽ ഖനനത്തിനെതിരെ കഴിഞ്ഞ വർഷവും സി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വരും ദിവസങ്ങളിൽ സംസ്ഥാന നേതാക്കളെയടക്കം പങ്കെടുപ്പിച്ച് സമരം ശക്തമാക്കാനാണ് തീരുമാനം. അതേസമയം, പൊഴി വീതി കൂട്ടലും മണലെടുപ്പുമായി മുന്നോട്ടുപോകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.


Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News