കൊയിലാണ്ടിയിൽ സി.പി.എം നേതാവിനെ വെട്ടിക്കൊന്ന സംഭവം: ഒരാൾ കസ്റ്റഡിയിൽ

പെരുവട്ടൂർ പുറത്തോന അഭിലാഷ് ആണ് കസ്റ്റഡിയിലുള്ളത്

Update: 2024-02-23 05:11 GMT
Editor : Shaheer | By : Web Desk

കസ്റ്റഡിയിലുള്ള അഭിലാഷ്, സംഭവ സ്ഥലത്ത് പൊലീസ് പരിശോധിക്കുന്നു, ഇന്‍സെറ്റില്‍ കൊല്ലപ്പെട്ട സത്യനാഥ്

Advertising

കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം നേതാവ് പി.വി സത്യനാഥിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാൾ കസ്റ്റഡിയിൽ. പെരുവട്ടൂർ പുറത്തോന അഭിലാഷ് ആണു പിടിയിലായത്. ഓട്ടോ ഡ്രൈവറായ ഇയാൾക്ക് സത്യനാഥനുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. നാളെ കൊയിലാണ്ടി ഏരിയയിൽ സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നു രാത്രി 10നാണ് സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ സത്യനാഥ് കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. അക്രമി മഴു കൊണ്ട് വെട്ടുകയായിരുന്നുവെന്നാണു വിവരം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ശരീരത്തിൽ നാലിലധികം മഴു കൊണ്ടുള്ള വെട്ടേറ്റിട്ടുണ്ട്. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണു നാട്ടുകാർ പറുന്നത്.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കൊണ്ടുപോയി. കൊയിലാണ്ടി സി.ഐ മെൽവിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി പ്രാഥമികാന്വേഷണം ആരംഭിച്ചു.

Full View

Summary: Young man taken into custody by the police in connection with the murder of CPM leader PV Sathyanath in Koyilandy, Kozhikode.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News