'ക്രൂര പീഡനം, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിച്ചു': അർജുൻ ആയങ്കിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

ആയങ്കിയുടെ സ്വർണക്കടത്ത് ഇടപാടുകളെ കുറിച്ച് അറിയാമെന്നും അമല

Update: 2023-02-14 13:07 GMT
Advertising

സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അമല. അർജുനും കുടുംബവും ക്രൂരമായി പീഡിപ്പിച്ചുവെന്നും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിച്ചെന്നും അമല ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

തനിക്കെന്ത് സംഭവിച്ചാലും അതിന്റെ പൂർണ ഉത്തരവാദിത്തം അർജുനും സുഹൃത്തുക്കൾക്കും കുടുംബത്തിനുമാവും എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് ലൈവ് തുടങ്ങുന്നത്. തനിക്ക് ഭ്രാന്തായത് കൊണ്ടാണ് രണ്ട് തവണ അബോർഷൻ ചെയ്തതെന്നും എന്നാൽ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതാണെന്നും കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ തനിക്ക് അറിയില്ല എന്ന് പറഞ്ഞ കാര്യങ്ങളറിയാം എന്നും അമല പറയുന്നു. 

2019ലാണ് സോഷ്യൽ മീഡിയയിലൂടെ ഇരുവരും പരിചയത്തിലാകുന്നത്. തൊട്ടടുത്ത വർഷം വിവാഹവും കഴിഞ്ഞു. 2021ലുണ്ടാകുന്ന ഒരപകടത്തിലാണ് അർജുനുൾപ്പെടുന്ന സ്വർണക്കടത്ത് ഇടപാട് പൊലീസ് കണ്ടെത്തുന്നത്. എന്നാൽ അന്നത്തെ ചോദ്യം ചെയ്യലിൽ തനിക്ക് അർജുന്റെ ഇടപാടുകളെ കുറിച്ച് ഒന്നുമറിയില്ല എന്നായിരുന്നു അമലയുടെ മൊഴി. ഇതിന് നേരെ വിപരീതമായി അർജുന്റെ ഇടപാടുകളെ കുറിച്ച് തനിക്കെല്ലാമറിയാമെന്ന് ലൈവിൽ അമല പറയുന്നു.

അർജുന്റെ സഹോദരൻ,മാതാവ് എന്നിവർക്കെതിരെയും അമല ഗുരുതര ആരോപണങ്ങളുന്നയിക്കുന്നുണ്ട്. നിറത്തിന്റെ പേരിലും മറ്റും തനിക്ക് നിരവധി തവണ അധിക്ഷേപം സഹിക്കേണ്ടി വന്നുവെന്നും അർജുൻ ജയിലിലായിരുന്ന സമയത്ത് ഇരുവരും മാനസികമായി ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നുവെന്നും അമല ആരോപിക്കുന്നു.

"താനൊരു ഇടതുപക്ഷ അനുഭാവിയാണെന്നും തനിക്കെന്തും ചെയ്യാനാവുമെന്നും അർജുൻ പറഞ്ഞിട്ടുണ്ട്. അർജുൻ ആദ്യമായി ജയിലിൽ കിടന്ന സമയത്ത് ഇയാളുടെ വീട്ടുകാർ മാനസികമായി ഒരുപാട് തളർത്തിയിട്ടുണ്ട്.. ജയിലിൽ അർജുനെ കാണാൻ ചെല്ലുമ്പോഴൊക്കെ നീയെന്താ ഒന്നും ചെയ്യാത്തത് എന്ന് ചോദിച്ച് ചീത്ത വിളിക്കുമായിരുന്നു. തനിക്ക് ഭ്രാന്തായതിനാലാണ് രണ്ട് തവണ അബോർഷനായത് എന്നാണ് പറഞ്ഞു നടന്നിരുന്നത്. എന്നാൽ വിവാഹത്തിന് മുമ്പും ശേഷവും രണ്ട് തവണയും നിർബന്ധിച്ച് ഗർഭച്ഛിദ്രം ചെയ്യിക്കുകയായിരുന്നു".

Full View

"മൂന്ന് വർഷത്തോളമാണ് അർജുന്റെ ലൈംഗിക വൈകൃതങ്ങൾ സഹിച്ച് ക്രൂര പീഡനത്തിനിരയായത്. ശാരീരിക പീഡനം കൂടാതെ മാനസികമായും ഒരുപാട് ബുദ്ധിമുട്ടിച്ചു. എന്റെ വീട്ടിൽ വരെ പൊലീസെത്തുന്ന അവസരങ്ങളുണ്ടായി. അമ്മയുടെ പാസ്‌പോർട്ട് പോലും പൊലീസ് പിടിച്ചെടുത്തു. എങ്ങനൊക്കെ ചൂഷണം ചെയ്യാമോ അത്രയൊക്കെ ചെയ്തിട്ടും ഭ്രാന്താണെന്ന് പറഞ്ഞ് ആശുപത്രിയിൽ പൂട്ടിയിടുകയാണുണ്ടായത്". അമല ആരോപിച്ചു

updating

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News