സൈക്കിൾ പോളോ താരം ഷാനിദിനും കുടുംബത്തിനും സ്വന്തം വീടാകുന്നു; സ്ഥലം നൽകി പീപ്പിൾസ് ഫൗണ്ടേഷൻ

സ്വന്തമായി വീടില്ലാത്ത ഷാനിദിൻ്റെയും കുടുംബത്തിൻ്റെയും അവസ്ഥ മീഡിയവൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സഹായവുമായി നല്ലമനസുകള്‍ രംഗത്തെത്തിയത്

Update: 2024-07-19 08:16 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: സൈക്കിൾ പോളോ താരം മുഹമ്മദ് ഷാനിദിന് ഇനി സമാധാനിക്കാം. ചോരാത്ത സ്വന്തം വീട്ടിൽ ഉമ്മയും അർബുദരോഗിയായ ബാപ്പയും അനിയൻമാരുമൊത്ത് താമസിക്കാൻ ഇനി അധികം വൈകില്ല. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത അവനും കുടുംബവും ഇനി അഞ്ച് സെൻറ് ഭൂമിയുടെ ഉടമകളാണ്. ഷാനിദിൻ്റെ കുടുംബത്തിന് വീട് വെയ്ക്കാൻ സ്ഥലം നൽകിയിരിക്കുകയാണ് പീപ്പിൾസ് ഫൗണ്ടേഷൻ. ഭൂമി ലഭിച്ചതോടെ വീട് നിർമിക്കാനുള്ള നടപടികൾ സ്കൂളും ആരംഭിച്ചു. 

സ്വന്തമായി വീടില്ലാത്ത ഷാനിദിൻ്റെയും കുടുംബത്തിൻ്റെയും അവസ്ഥ മീഡിയവൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സഹായവുമായി നല്ലമനസുകള്‍ രംഗത്തെത്തിയത്. വാഹനാപകടത്തിൽ കാലിന് ചെറിയ പരിക്ക് പറ്റി ചികിത്സയിലാണ് ഷാനിദ്. ഷാനിദിന് വീട് വെയ്ക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷനാണ് ഭൂമി നൽകിയത്. കോഴിക്കോട് കാക്കൂര്‍ പഞ്ചായത്തിലെ പുന്നശ്ശേരിയിലാണ് അഞ്ച് സെൻറ് സ്ഥലം . ചക്കാലക്കൽ ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന സഹപാഠിക്കൊരു സമ്മാനം പദ്ധതിയുടെ ചടങ്ങിൽ ഭൂമിയുടെ രേഖകൾ കൈമാറി.

Advertising
Advertising

പീപ്പിള്‍സ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എ അബ്ദുല്‍ മജീദില്‍ നിന്ന് ഷാനിദിന് സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോകാൻ സൈക്കിൾ സമ്മാനിച്ച അവന്‍റെ പ്രിയ്യപ്പെട്ട സുഹറ ടീച്ചര്‍ ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങി.ചക്കാലക്കൽ ഹയർസെക്കണ്ടറി സ്കൂൾ മറ്റുള്ളവരുടെ സഹായത്തോടെ ഷാനിദിന് ഉടനെ തന്നെ വീട് വെച്ച് നൽകും.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News