'നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മത്സരിച്ചവരെ മാറ്റി നിർത്തണം': കെപിസിസി എക്സിക്യൂട്ടീവിൽ ആവശ്യം

മത്സരിച്ച് തോൽക്കുന്നവർ ബോർഡ് കോർപറേഷൻ സ്ഥാനങ്ങളിൽ അവകാശവാദം ഉന്നയിക്കേണ്ടെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു

Update: 2026-02-16 15:29 GMT

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന് കെപിസിസി എക്സിക്യൂട്ടീവിൽ ആവശ്യം. കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് ആണ് ആവശ്യം ഉന്നയിച്ചത്. വിജയ സാധ്യതയാണ് പ്രധാനമെന്ന് കെ.സി വേണുഗോപാലിന്റെ മറുപടി നൽകി. മത്സരിച്ച് തോൽക്കുന്നവർ ബോർഡ് കോർപറേഷൻ സ്ഥാനങ്ങളിൽ അവകാശവാദം ഉന്നയിക്കണ്ടന്നും വിമത ശല്യം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും എല്ലാവരെയും ചേർത്തു നിർത്തി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

അതേസമയം, എല്ലാർക്കും സ്പേസ് ഉള്ള സാഹചര്യം കോൺഗ്രസിന്റെ ഭരണത്തിൽ ഉണ്ടാകുമെന്ന് വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. അവസരങ്ങൾ എല്ലാരിലേക്കും എത്തണം. വിവിധ വിഭാഗങ്ങളിൽ എല്ലാവരുമായി ചർച്ച നടക്കുന്നു. കേരളത്തിൽ പിആർ കൊണ്ട് ജീവിക്കുന്ന ആൾ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ വിലക്കയറ്റം ഒരു തെരഞ്ഞെടുപ്പ് വിഷയമാണ്. അതിനാണ് ഇന്നലെ വീടുകൾ സന്ദർശിച്ചത്. അത് എങ്ങനെ പിആർ ആകുമെന്നും ഇത്തരം വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ആകുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഗിഗ് വർക്കേഴ്സിന്റെ വിഷയത്തിലും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തിൽ പാർട്ടിക്ക് ദേശിയ നയം ഉണ്ടെന്നും കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗിഗ് വർക്കേഴ്സിന് അനുകൂലമായ നയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News