'കത്ത് വ്യാജം'; ഒന്നാം തിയതി സ്ഥലത്തില്ലായിരുന്നു എന്ന് മേയർ ആര്യാ രാജേന്ദ്രൻ

മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്

Update: 2022-11-05 07:03 GMT

തിരുവനന്തപുരം: തന്റെ പേരിൽ പുറത്ത് വന്ന കത്ത് വ്യാജമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. ഒന്നാം തിയതി താൻ സ്ഥലത്ത് ഇല്ലായിരിന്നു. പരാതി നൽകുന്നതിനെ കുറിച്ച് പരിശോധിക്കുകയാണെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു. അതിനിടെ കോർപറേഷനിലെ താൽക്കാലിക നിയമനത്തിനായി പാർട്ടിക്ക് നേരത്തേ അയച്ച കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. നഗര സഭ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ ആണ് കത്ത് നൽകിയത്.


295 താൽക്കാലിക തസ്തികകളിലേക്കു മുൻഗണന പട്ടിക തയ്യാറാക്കി നൽകണമെന്നാവശ്യപ്പെട്ടാണ് മേയർ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.

Advertising
Advertising

ചില പാർട്ടി നേതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി പരസ്യമായി പ്രചരിപ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പാർട്ടിയ്ക്കയച്ച കത്ത് പുറത്ത് വന്നതിനെ സിപിഎം നേതൃത്വം ഗൗരവമായിട്ടാണ് കാണുന്നത്. നഗരസഭയിലെ പാർലമെന്ററി പാർട്ടി ഓഫീസിൽ നിന്നാണ് കത്ത് പുറത്ത് പോയതെന്നാണ് സിപിഎം വിലയിരുത്തൽ. പാർലമെൻററി പാർട്ടി സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ പറയുന്നത്. വ്യാജ കത്താണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി

പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന പ്രതിപക്ഷ ആക്ഷേപം നിലനിൽകുന്നതിനിടെ പുറത്ത് വന്ന കത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News