'നിയമമന്ത്രി അജ്ഞനും വിവരംകെട്ടവനും'; രൂക്ഷ വിമർശനവുമായി ഗവർണർ

ഗവർണറുടെ തീരുമാനങ്ങൾ പരിശോധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അതിന് എന്ത് അധികാരമാണ് മന്ത്രിക്കുള്ളത്? മന്ത്രിയുടെ പ്രവർത്തനം പരിശോധിക്കാനാണ് ഗവർണർ. താനാണ് മന്ത്രിമാരെ നിയമിച്ചതെന്നും ഗവർണർ പറഞ്ഞു.

Update: 2022-10-22 09:33 GMT

തിരുവനന്തപുരം: നിയമമന്ത്രി അജ്ഞനും വിവരംകെട്ടവനുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എത്ര വിവരമില്ലാത്ത മനുഷ്യനാണ് നിയമമന്ത്രി? ഗവർണറുടെ തീരുമാനങ്ങൾ പരിശോധിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. അതിന് എന്ത് അധികാരമാണ് മന്ത്രിക്കുള്ളത്? മന്ത്രിയുടെ പ്രവർത്തനം പരിശോധിക്കാനാണ് ഗവർണർ. താനാണ് മന്ത്രിമാരെ നിയമിച്ചതെന്നും ഗവർണർ പറഞ്ഞു.

നിയമവും ഭരണഘടനയും മന്ത്രിക്ക് അറിയില്ല. വിവരമില്ലാത്ത ഇവരെപ്പോലുള്ളവർ ഭരിക്കുന്നതുകൊണ്ടാണ് ആളുകൾ പുറത്തേക്ക് പോകുന്നത്. ഗവർണറുടെ നടപടികൾ പരിശോധിക്കാൻ കോടതിക്ക് മാത്രമേ അധികാരമുള്ളു. ഏത് സാഹചര്യത്തിലാണ് താൻ അത് പറഞ്ഞതെന്ന് പരിശോധിക്കണം. ഭരണഘടന തകർന്നാൽ ഗവർണർക്ക് ഇടപെടാനുള്ള അധികാരമുണ്ട്. എല്ലാ സാഹചര്യത്തിലും ഗവർണർക്ക് ഇടപെടാനുള്ള അധികാരമില്ല. യു.പിയിൽനിന്ന് വന്ന ഒരാൾക്ക് എങ്ങനെ കോരളത്തിലെ വിദ്യാഭ്യാസസ്ഥിതി മനസിലാകുമെന്നാണ് ധനമന്ത്രി ചോദിച്ചത്. മദ്യ വിൽപനയും ലോട്ടറിയുമാണ് ധനമന്ത്രിയുടെ പ്രധാന വരുമാനം. പരിധി ലംഘിക്കരുതെന്നും മന്ത്രിമാർക്ക് ഗവർണർ മുന്നറിയിപ്പ് നൽകി.

Advertising
Advertising

സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധി വായിച്ച ഗവർണർ വി.സി നിയമനം നടത്താൻ ആർക്കാണ് അർഹതയെന്നും ആർക്കാണ് അർഹതയില്ലാത്തതെന്നും സുപ്രിംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. യുജിസി മാനദണ്ഡം ലംഘിച്ച് ഒറ്റപ്പേര് പരിഗണിച്ച് നിയമിച്ച അഞ്ച് വി.സിമാരുടെ ഭാവിയിൽ ആശങ്ക നിലനിൽക്കെയാണ് ഗവർണർ സർക്കാറിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

Full View

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News