'ഹിന്ദു ദമ്പതികൾക്ക് കുട്ടിയല്ല, കുട്ടികളാണ് വേണ്ടത്; സ്വാമി ചിദാനന്ദപുരി

''17 വർഷം മുമ്പ് കേരളത്തിലെ ക്രൈസ്തവ ആചാര്യന്മാർ ഇക്കാര്യം തിരിച്ചറിഞ്ഞു. അവർ സന്താനവർധനവിനായി സഭാവിത്യാസം കൂടാതെ ഇടയലേഖനത്തിൽ വിശ്വാസികളെ ഉപദേശിച്ചു''

Update: 2025-10-20 15:11 GMT

സ്വാമി ചിദാനന്ദപുരി Photo- Special Arrangement

കൊല്ലം: ഹിന്ദു ദമ്പതികൾക്ക് കുട്ടിയല്ല കുട്ടികളാണ് വേണ്ടതെന്ന് സ്വാമി ചിദാനന്ദപുരി. അതിൽ യാതൊരു സങ്കോചവും വിചാരിക്കേണ്ടതില്ല. അല്ലാത്ത പക്ഷം നാം അനുഭവിക്കാൻ പോകുന്ന വിപത്ത് വിവരണാതീതമാണെന്നും അദ്ദേഹം പറഞ്ഞു.

ധർമസന്ദേശ യാത്രയുടെ ഭാഗമായി കൊല്ലം ആനന്ദവല്ലീശ്വരം ശ്രീവിനായക കൺവെൻഷൻ സെന്ററില്‍ സംഘടിപ്പിച്ച ഹിന്ദുനേതൃ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

'17 വർഷം മുമ്പ് കേരളത്തിലെ ക്രൈസ്തവ ആചാര്യന്മാർ ഇക്കാര്യം തിരിച്ചറിഞ്ഞു. അവർ സന്താനവർധനവിനായി സഭാവിത്യാസം കൂടാതെ ഇടയലേഖനത്തിൽ വിശ്വാസികളെ ഉപദേശിച്ചു. ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഇവിടെ ഭരണം. ഗദ്ദാഫി പറഞ്ഞപോലെ ജനസംഖ്യാ സ്‌ഫോടനത്തിലൂടെ ലോകം കീഴടക്കും എന്ന വാശിയിലാണ് ഒരു വിഭാഗം. അവർ കാരണം യൂറോപ്പിലെ അവസ്ഥ മറിഞ്ഞിരിക്കുന്നു. എല്ലാ മതത്തിലും നന്മതിന്മകളുണ്ട്. ഹിന്ദു ഇതര മതങ്ങൾക്ക് ഉദ്‌ബോധന സംവിധാനമുണ്ട്. ആചാര്യന്മാരുണ്ട്. ഹിന്ദുവിന്റെ കാര്യം വരുമ്പോഴാണ് ഈ അഭാവം എത്ര രൂക്ഷമാണെന്ന് ബോധ്യപ്പെടുന്നത്.

ഹിന്ദു സന്യാസിമാർ സമാജത്തിൽ സ്വന്തം നിലയിൽ പ്രവർത്തിക്കുന്നു. മാർഗദർശക മണ്ഡലം വഴി ഒന്നിച്ചുള്ള വേദിയാണ് ഒരുക്കുന്നത്. ഹിന്ദുവെന്ന താഴ്‌വേരില്ല എങ്കിൽ ഏത് സമുദായത്തിലായാലും അസ്ഥിത്വം ഇല്ല. ആപത്കരമായ ആത്മവിസ്മൃതിലാണ് നാം. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് സാമ്പത്തികമായി ഭദ്രതയില്ലാത്തത്'- ചിദാനന്ദപുരി പറഞ്ഞു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News