സ്കൂൾ കുട്ടികളെ വലയിലാക്കുന്ന ലഹരി മാഫിയക്കെതിരെ ആഭ്യന്തര വകുപ്പ് കർശന നടപടിയെടുക്കണം: വിമൻ ജസ്റ്റിസ് മൂവ്മെൻ്റ്

അഭ്യന്തര വകുപ്പ് കൃത്യമായ അന്വേഷണം നടത്തി പ്രതികളെ രാഷ്ട്രീയ സ്വാധീനം നോക്കാതെ പിടികൂടി ശിക്ഷിക്കണമെന്ന് ജബീന ഇര്‍ഷാദ്

Update: 2022-08-10 17:12 GMT

സ്കൂൾ കുട്ടികളെ വലയിലാക്കുന്ന ലഹരി മാഫിയക്കെതിരെ ആഭ്യന്തര വകുപ്പ് കർശന നടപടിയെടുക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇര്‍ഷാദ്. സഹപാഠിയായ ആൺകുട്ടി സൗഹൃദം സ്ഥാപിച്ച് മയക്കുമരുന്നിനടിമയാക്കി നിരന്തര ലൈംഗിക പീഡനം നടത്തിയെന്ന കണ്ണൂരിലെ ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്. നിരവധി പെൺകുട്ടികൾ ലഹരി മാഫിയയുടെ വലയിൽ വീണിട്ടുണ്ടെന്നും പെൺകുട്ടി പറയുന്നു. പെൺകുട്ടിക്കും കുടുംബത്തിനും ലഹരി മാഫിയയുടെ ഭീഷണി ഉണ്ടെന്നാണ് മനസ്സിലാകുന്നത്. അവരുടെ സുരക്ഷ പോലീസ് ഉറപ്പ് വരുത്തണം.

Advertising
Advertising

ഈ കേസിലെ ആൺകുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കിയാൽ ലഹരി മാഫിയയെ കുറിച്ച കൃത്യമായ വിവരങ്ങൾ ലഭിക്കും. അഭ്യന്തര വകുപ്പ് കൃത്യമായ അന്വേഷണം നടത്തി പ്രതികളെ രാഷ്ട്രീയ സ്വാധീനം നോക്കാതെ പിടികൂടി ശിക്ഷിക്കണം. നിരവധി മുന്നറിയിപ്പുകൾ ലഭിച്ചിട്ടും അധികൃതരുടെ നിസ്സംഗമായ സമീപനം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ജബീന ഇര്‍ഷാദ് അഭിപ്രായപ്പെട്ടു. 

സ്കൂളും പരിസരവും ലഹരി മാഫിയയുടെ സ്വാധീനമില്ല എന്ന് ഉറപ്പ് വരുത്താൻ സ്കൂൾ അധികൃതരും ശ്രദ്ധിക്കണമെന്നും  തലമുറയെ നശിപ്പിക്കുന്ന ലഹരി മാഫിയക്കെതിരെ സമൂഹവും ജാഗ്രത പുലർത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News