ലോക്ഡൗണ്‍ ആരാധനാലയങ്ങള്‍ തുറക്കാനനുവദിക്കാത്തത് പ്രതിഷേധാര്‍ഹം- ജമാഅത്തെ ഇസ്‌ലാമി

ആരാധനാലയങ്ങള്‍ തുറക്കാന്‍ ഇനിയും കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Update: 2021-06-15 16:11 GMT

കോഴിക്കോട്: ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധനാലയങ്ങള്‍ക്ക് ബാധകമാക്കാതിരുന്നത് കടുത്ത വിവേചനവും പ്രതിഷേധാര്‍ഹവുമാണെന്നും മുഖ്യമന്ത്രി തീരുമാനം പുനപരിശോധിക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്. വിവിധ മേഖലകള്‍ക്ക് ഇളവുകള്‍ അനുവദിച്ചപ്പോള്‍ ആരാധനാലയങ്ങളെ ഒഴിവാക്കിയത് ശരിയായ നടപടിയല്ല.

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പൂര്‍ണമായും ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ആരാധനാലയങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ആരാധനക്ക് അനുവാദം നല്‍കണമെന്ന് മതസംഘടനകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതുമാണ്. ഈ ആവശ്യത്തെ തീര്‍ത്തും അവഗണിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്‌. സര്‍ക്കാര്‍ തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News