'ജയരാജൻ- ജാവഡേക്കർ കൂടിക്കാഴ്ച മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഡീൽ'; കെ.സി വേണുഗോപാൽ

'ബി.ജെ.പി നേതാക്കൾ ഇ.പി ജയരാജനെ കണ്ടത് ഡീലിന്റെ ഭാഗം'

Update: 2024-04-26 04:28 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: ഇ.പി ജയരാജൻ-പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയുള്ള ഡീലെന്ന് കെ.സി വേണുഗോപാൽ. ബി.ജെ.പി നേതാക്കൾ ഇ.പി ജയരാജനെ കണ്ടത് ഡീലിന്റെ ഭാഗമാണ്. ജനങ്ങളെ പറ്റിക്കാനാണ് മുഖ്യമന്ത്രി ജാഗ്രതക്കുറവ് എന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ജാവഡേക്കർ ഇ.പി ജയരാജനെ സന്ദർശിച്ചത് മുഖ്യമന്ത്രി ന്യായീകരിച്ചു . കേരളത്തിൽ സി.പി.എം ബി.ജെ.പിക്ക് വേണ്ടി പണിയെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ അവരെ ജയിപ്പിക്കാനാണ് ധാരണ. ലക്ഷ്യം കോൺഗ്രസിനെ തകർക്കുക എന്നതാണ്..' കെ.സി വേണുഗോപാൽ പറഞ്ഞു.

ടി.ജി നന്ദകുമാറിനൊപ്പം പ്രകാശ് ജാവഡേക്കറെ കണ്ടെന്ന് ഇ.പി ജയരാജൻ സമ്മതിച്ചിരുന്നു. തിരുവനന്തപുരത്ത് മകന്റെ ഫ്ലാറ്റിൽവെച്ച് യാദൃച്ഛികമായാണ് ജാവഡേക്കറെ കണ്ടത്. കൂടിക്കാഴചയിൽ രാഷ്ട്രീയം സംസാരിച്ചില്ലെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ശോഭാ സുരേന്ദ്രനും സുധാകരനും ഗൂഢാലോചന നടത്തിയെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. പറഞ്ഞു.

പ്രകാശ് ജാവഡേക്കറുമായുള്ള ഇ.പിയുടെ കൂടിക്കാഴ്ചയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. കളങ്കിതരുമായുള്ള സൗഹൃദത്തിൽ ഇ.പി ജയരാജൻ വേണ്ടത്ര ജാഗ്രത കാട്ടിയില്ല. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും'.തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കെ.സുധാകരനും കെ.സുരേന്ദ്രനും തെറ്റായ പ്രചാരണം അഴിച്ചുവിടുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News