കാസർകോട് നിന്ന് 200 കിലോ പഴകിയ മത്സ്യം പിടികൂടി

തമിഴ്നാട്ടിൽ നിന്ന് എത്തിയ ലോറിയിൽ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്

Update: 2022-05-07 04:52 GMT

കാസര്‍കോട്: കാസർകോട് മത്സ്യമാര്‍ക്കറ്റില് നിന്ന് 200 കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് എത്തിയ ലോറിയിൽ നിന്നാണ് പഴകിയ മത്സ്യം പിടികൂടിയത്.ഭക്ഷ്യസുരക്ഷാ വിഭാഗം രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. കാസര്‍കോട് മത്സ്യ മാർക്കറ്റിലും പഴകിയ മത്സ്യമെത്തുന്നുണ്ട് എന്ന പരാതിയെത്തുടര്‍ന്നാണ് നഗരസഭയുടേയും ഫിഷറീസ്, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടേയും നേതൃത്വത്തില്‍ ഇന്ന് രാവിലെ പരിശോധന നടന്നത്. 30 പെട്ടികളിലായി എത്തിച്ച മത്സ്യത്തില്‍  എട്ട് പെട്ടികള്‍ നിറയെ പഴകിയ മത്സ്യമായിരുന്നു.

Advertising
Advertising

സംസ്ഥാനത്തുടനീളം ഭക്ഷ്യ സുരക്ഷാവകുപ്പിന്‍റെ പരിശോധനകൾ നടന്നു വരികയാണ്. കഴിഞ്ഞ ദിവസം നാലു ദിവസത്തിനിടെ നടത്തിയ പരിശോധനയിൽ കോഴിക്കോട് ആറ് സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷ വകുപ്പ് പൂട്ടിയിരുന്നു. ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും കൂൾബാറുകളിലുമായിരുന്നു പരിശോധന. മാനദണ്ഡങ്ങൾ പാലിക്കാത്തതും വൃത്തിഹീനവുമായ സ്ഥാപനങ്ങളാണ് പൂട്ടിയത്. ഇവിടെങ്ങളിൽ നിന്ന് പഴകിയ ഇറച്ചിയും മത്സ്യവും പിടികൂടി.

Full View


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News