ചിന്താ ജെറോമിന്‍റെ പ്രബന്ധം പരിശോധിക്കാനൊരുങ്ങി കേരള സര്‍വകലാശാല

പ്രബന്ധം പരിശോധിക്കുന്നതിനായി കേരള സർവകലാശാല വിദഗ്ധ സമിതിയെ നിയമിക്കും

Update: 2023-01-31 07:36 GMT

chintha jerome

Advertising

തിരുവനന്തപുരം: യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തിൽ വിദഗ്ധ സമിതിയെ നിയമിക്കാനൊരുങ്ങി കേരള സർവകലാശാല. പ്രബന്ധം നേരിട്ടുള്ള പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. പരാതി വിശദമായി പഠിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കേരള സർവകലാശാല വൈസ് ചാൻസിലർ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ചിന്താ ജെറോമിന്റെ ഗവേഷണ ബിരുദം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കേരള വിസി മോഹനന്‍ കുന്നുമ്മലിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിദഗ്ധ സമിതിയെ നിയമിക്കാൻ കേരള സർവകലാശാല ആലോചിക്കുന്നു. പരാതിയെക്കുറിച്ച് വിശദമായി പഠിച്ച് വിദഗ്ധാഭിപ്രായം കൂടി തേടിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേരള വിസി വ്യക്തമാക്കി. നാലംഗ സമിതിയെ നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്. വിവാദമായ ഗവേഷണ പ്രബന്ധം നേരിട്ട് പരിശോധിക്കാനാകും സർവകലാശാലയുടെ നീക്കം. ചിന്തയുടെ ഗൈഡ് ആയിരുന്ന പ്രൊ വി സി ഡോ: പി.പി. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെൻഡ് ചെയ്യണം, എച്ച്.ആർ.ഡി.സി ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റണം എന്നീ ആവശ്യങ്ങളും പരാതിയിലുണ്ട്.

പ്രബന്ധത്തിൽ ചങ്ങമ്പുഴ എഴുതിയ വാഴക്കുല എന്ന കൃതിയുടെ രചയിതാവായി വൈലോപ്പിള്ളിയെ സമർത്ഥിച്ചതാണ് ആദ്യം വിവാദമായത്. പിന്നാലെ കോപ്പിയടി ആരോപണം കൂടി ഉയർന്നത് ചിന്തയെ കൂടുതൽ വെട്ടിലാക്കി. സമാനമായ നിരവധി പിഴവുകൾ പ്രബന്ധത്തിൽ ഉണ്ടെന്നും പരാതിക്കാർ ഉന്നയിക്കുന്നു. നവ ലിബറല് കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News