'ലോക്ഡൗൺ നിയന്ത്രണങ്ങൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ല'; മുഖ്യമന്ത്രി

മിക്ക സംസ്ഥാനങ്ങളെക്കാളും മെച്ചപ്പെട്ട രീതിയില്‍ മരണങ്ങൾ റിപ്പോട്ട് ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി

Update: 2021-07-10 13:36 GMT

കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നടപ്പാക്കിയ ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് പ്രധാനം. അതുകൊണ്ടാണ് ഘട്ടംഘട്ടമായി ഇളവുകൾ അനുവദിക്കുന്നത്. ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ എന്തുകൊണ്ട് രോഗികളുടെ എണ്ണം കുറയുന്നില്ല എന്ന് പലരും ചോദിക്കുന്നുണ്ട്. പൊതുജനാരോഗ്യ തത്വം അനുസരിച്ച് പരിശോധിച്ചാൽ ഇതിൽ അധികം അത്ഭുതപ്പെടാനില്ല. അമിതമായി ഭയപ്പെടേണ്ടതില്ലെന്നും കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertising
Advertising

രണ്ടാം തരംഗത്തിൽ രോഗസാധ്യതയുള്ളവർ കേരളത്തിൽ കൂടുതലായിരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ടതിലും എത്രയോ ഇരട്ടിയാണ് മറ്റ് സംസ്ഥാനങ്ങളിൽ മരണമെന്നാണ് കണക്ക്. മരണങ്ങളുടെ റിപ്പോര്‍ട്ടിങ്ങ് അത്ര അനായാസമായി ചെയ്യാവുന്ന ഒന്നല്ല, എങ്കിലും മിക്ക സംസ്ഥാനങ്ങളെക്കാളും മെച്ചപ്പെട്ട രീതിയില്‍ റിപ്പോട്ട് ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് ഐ.സി.എം.ആറിന്റെ പഠനം തന്നെ തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രോഗികളില്‍ 90 ശതമാനം പേര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കാന്‍ കഴിഞ്ഞു. മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണിത്. ഡെൽറ്റ വൈറസ് വ്യാപനം കേരളത്തിൽ കൂടുതലായി സംഭവിച്ചു. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും വ്യാപനം വേഗത്തിലാക്കി. ഡെൽറ്റ വൈറസ് രോഗം വന്ന് ഭേദമായവരിലും വാക്സിൻ എടുത്തവരിലും ഉള്ള പ്രതിരോധ ശേഷിയെ ബാധിക്കുന്നതിനാൽ രോഗം വന്നവർക്കും വാക്സിൻ എടുത്തവർക്കും രോഗബാധ വരാനിടയായി. ഇത്തരക്കാരിൽ മരണം കുറവാണെന്നത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News