ലോക കേരള സഭ; പ്രതിപക്ഷം പ്രവാസികളോട് ക്രൂരത കാണിച്ചെന്ന് സിപിഎം

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രതിപക്ഷത്തിന് താത്പര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Update: 2022-06-17 10:55 GMT
Advertising

തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്കരിച്ചതോടെ  പ്രതിപക്ഷം പ്രവാസികളോട് ക്രൂരത കാണിച്ചുവെന്ന് സിപിഎം. ലോക കേരള സഭയോട് പ്രതിപക്ഷം സഹകരിക്കണമായിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രതിപക്ഷത്തിന് താത്പര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.സർക്കാരിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാക്കൾ ലോക കേരള സഭയ ബഹിഷ്കരിച്ചത്. ഈ സമയത്ത് ഇത്രയും പണം മുടക്കി പരിപാടി നടത്തുന്നതിനെയും പ്രതിപക്ഷം വിമർശിച്ചു.

മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തില്ല. മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി പി രാജീവ് വായിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. പ്രവാസികൾക്കുള്ള അംഗീകരമാണ് ലോക കേരള സഭയെന്നും അവർക്ക് ഇടതുപക്ഷ സർക്കാർ വലിയ പിന്തുണ നൽകുന്നുവെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തിൽ പറഞ്ഞു. പ്രതിസന്ധിയിൽ പ്രവാസികൾ കേരളത്തിന് കൈത്താങ്ങായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക കേരള സഭയുടെ പൊതുസമ്മേളനം ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തിരുന്നു.  

ലോക കേരള സഭക്കെതിരായ നിർഭാഗ്യകരമായ പ്രചരണം അവസാനിപ്പിക്കണമെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. പ്രവാസികൾ അതിഥികളാണെന്നും അവരെ അപമാനിക്കരുതെന്നും സ്പീക്കർ ഓർമിപ്പിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News