ഗവർണറുടേത് ഏകപക്ഷീയമായ നടപടിയെന്ന് മന്ത്രി ആർ.ബിന്ദു

''നാളെ എന്നെയും പുറത്താക്കുമായിരിക്കും. പക്ഷെ ചില കാര്യങ്ങൾ പറയാതിരിക്കാനാവില്ല. നാളിതുവരെ ഏതെങ്കിലും ഗവർണർമാരുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ?''- മന്ത്രി ചോദിച്ചു.

Update: 2022-10-23 15:24 GMT

തൃശൂർ: സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വൈസ് ചാൻസിലർമാരോട് നാളെ രാജിവെക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടി ഏകപക്ഷീയമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്തംഭനം സൃഷ്ടിക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടക്കുന്നത്. സംസ്ഥാനത്തെ സർവകലാശാലകളെ അനാഥമാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

താൻ ഇത് പറഞ്ഞതിന്റെ പേരിൽ തന്നെയും പുറത്താക്കുമായിരിക്കും. പക്ഷേ പറയാതെ മുന്നോട്ടുപോകാനാവില്ല. നാളിതുവരെ ഏതെങ്കിലും ഗവർണർമാരുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു. കേരള സർവകലാശാലക്ക് നാക് എ++ പദവി ലഭിച്ചു. കാലിക്കറ്റിനും കുസാറ്റിനും എ+ പദവി ലഭിച്ചു. ഇതെല്ലാം നേടിയത് ഈ വി.സിമാരുടെ നേതൃത്വത്തിലാണെന്നും മന്ത്രി പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News