കൊടും ക്രൂരത; നവജാത ശിശുവിനെ വലിച്ചെറിഞ്ഞത് കൊറിയർ കവറിൽ; മൃതദേഹം ആദ്യം കണ്ടത് സമീപത്തെ ഡ്രൈവർ

ശുചീകരണതൊഴിലാളികൾ വന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്

Update: 2024-05-03 04:46 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: എറണാകുളം പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയതിൽ പൊലീസ് പരിശോധന തുടരുന്നു. പനമ്പിള്ളി നഗർ വിദ്യാനഗറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

സമീപത്തെ ഫ്‌ളാറ്റിൽ നിന്നും കുഞ്ഞിനെ വലിച്ചെറിഞ്ഞതാണെന്നാണ് സംശയം. കൊറിയർ കവറിൽ പൊതിഞ്ഞാണ് കുഞ്ഞിനെ എറിഞ്ഞത്. മൃതദേഹം ആദ്യം കണ്ടത് സമീപത്തെ ഡ്രൈവറാണ്. 8.20 ഓടെയാണ് മൃതദേഹം വലിച്ചെറിഞ്ഞതെന്ന് ഡ്രൈവര്‍ പറയുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ശുചീകരണതൊഴിലാളികൾ വന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ഏഴുനിലകളിലായി 21 ഫ്‌ളാറ്റുകളാണ് കെട്ടിടത്തിലുള്ളത്. ഇതിൽ ഒന്ന് ഒഴിഞ്ഞുകിടക്കുന്നതായി സമീപവാസികൾ പറയുന്നു. ഗര്‍ഭിണികളാരും ഫ്ളാറ്റില്‍ താമസിക്കുന്നതായി വിവരം ഇല്ലെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. 

Advertising
Advertising

ഫ്‌ളാറ്റുകളിൽ പൊലീസും ഫോറൻസിക് സംഘവും പരിശോധന നടത്തുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് ഉടന്‍ മാറ്റും. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണോ അതോ വീഴ്ചയുടെ ആഘാതത്തിലാണോ കുഞ്ഞ് മരിച്ചതെന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. 

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News