പാലക്കാട് പട്ടാമ്പി നഗരസഭ വൈസ് ചെയർമാൻ ടി.പി ഷാജി വീണ്ടും കോൺഗ്രസിൽ

പ്രദേശിക പ്രശ്നങ്ങളെ തുടർന്നാണ് ടി.പി ഷാജി കോൺഗ്രസിൽ നിന്നും രാജി വെച്ച് എൽഡിഎഫുമായി സഹകരിച്ചത്

Update: 2025-11-06 07:04 GMT

പാലക്കാട്: പാലക്കാട് പട്ടാമ്പി നഗരസഭ വൈസ് ചെയർമാനും വി ഫോര്‍ പട്ടാമ്പി നേതാവുമായ ടി.പി ഷാജിയും ഇരുന്നോറോളം പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. കെപിസിസി ആസ്ഥാനത്ത് സണ്ണി ജോസഫ് അംഗത്വം നൽകി സ്വീകരിച്ചു. പ്രദേശിക പ്രശ്നങ്ങളെ തുടർന്നാണ് ടി.പി ഷാജി കോൺഗ്രസിൽ നിന്നും രാജി വെച്ച് എൽഡിഎഫുമായി സഹകരിച്ചത്. നഷ്ടപ്പെട്ട നഗരസഭ ഭരണം കോൺഗ്രസിന് തിരിച്ചുപിടിക്കാനുള്ള പ്രവർത്തനവുമായി മുന്നോട്ടു പോകുമെന്ന് ടി.പി ഷാജി പറഞ്ഞു.

അഞ്ച് വർഷം മുൻപാണ് ഷാജി കോൺഗ്രസിൽ നിന്ന് രാജിവെച്ച് വി ഫോര്‍ പട്ടാമ്പി എന്ന സംഘടനാ രൂപീകരിച്ച് സിപിഎമ്മുമായി സഹകരിക്കാൻ ആരംഭിച്ചത്. നഗരസഭാ ചെയർപേഴ്‌സണായ ഷാജി വീണ്ടുമൊരു തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോഴാണ് വീണ്ടും തിരിച്ച് കോൺഗ്രസിലേക്ക് വരുന്നത്. തിരുവനന്തപുരം കെപിസിസി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയിലാണ് ഷാജി ഉൾപ്പെടെയുള്ള വി ഫോർ പട്ടാമ്പിയുടെ 200 ഓളം അംഗങ്ങൾ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിന് നഷ്ടപെട്ട പട്ടാമ്പി നഗരസഭാ ഭരണം ഇത്തവണ തിരിച്ചുപിടിക്കാൻ സാധിക്കുമെന്നും ഷാജിയും കൂട്ടരും പറഞ്ഞു.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News