ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്കെതിരെ നടപടി

18% പലിശ നിരക്കിൽ പണം തിരികെ പിടിക്കാനും നിർദേശം

Update: 2024-12-20 03:47 GMT

മലപ്പുറം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്കെതിരെ നടപടിക്ക് നിർദേശം. 6 പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചു വിടണമെന്ന് പൊതു ഭരണ അഡി. സെക്രട്ടറി നിർദേശം നൽകി. 18% പലിശ നിരക്കിൽ പണം തിരികെ പിടിക്കാനും നിർദേശം. സാമൂഹിക ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ ദിവസം വകുപ്പ്തല നടപടി ആരംഭിച്ചിരുന്നു. മണ്ണ് സംരക്ഷണ വകുപ്പില്‍ ആറ് പേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ കൈപറ്റുന്നുവെന്നാണ് ധനവകുപ്പിന്‍റെ കണ്ടെത്തല്‍. ഇവരുടെ പട്ടിക അതാത് വകുപ്പുകള്‍ക്ക് കൈമാറി വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനവകുപ്പ് നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വകുപ്പുകള്‍ അച്ചടക്ക നടപടി തുടങ്ങിയത്. മണ്ണ് സംരക്ഷണ വകുപ്പ് വിജിലന്‍സ് സെല്ലിലെ ആറ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു കൊണ്ട് ഡയറക്ടറാണ് ഉത്തരവ് ഇറക്കിയത്.

ഇതില്‍ നാല് പേര്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരാണ്. ഒരാള്‍ വര്‍ക്ക് സുപ്രണ്ടും മറ്റൊരാള്‍ അറ്റന്‍ഡറുമാണ്. ഇവര്‍ കൈപറ്റിയ തുക 18 ശതമാനം പിഴ പലിശയോടെ തിരികെ പിടിക്കും. നിലവില്‍ അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍. ഇവരുടെ വിശദീകരണം കൂടി കേട്ട ശേഷം തുടര്‍നടപടികളിലേക്ക് കടക്കും. വരും ദിവസങ്ങളില്‍ മറ്റ് വകുപ്പുകളും സമാന നടപടികളിലേക്ക് നീങ്ങും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News