'ഓങ്ങി നിൽക്കുന്ന മഴുവിന് മൂർച്ച കൂട്ടിക്കൊടുക്കുകയാണ്': ദൃശ്യാവിഷ്‌കാര വിവാദത്തിൽ പി.കെ ഫിറോസ്

ദൃശ്യാവിഷ്‌കാരം ഇസ്ലാം എന്നാൽ ഭീകരവാദമെന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്നതാണെന്നും പി.കെ ഫിറോസ്

Update: 2023-01-04 13:32 GMT
Advertising

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തിൽ സർക്കാർ മാപ്പ് പറയണമെന്ന് യൂത്ത് ലീഗ്. ദൃശ്യാവിഷ്‌കാരം ഇസ്ലാം എന്നാൽ ഭീകരവാദമെന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്നതാണെന്നും ഓങ്ങി നിൽക്കുന്ന മഴുവിന് മൂർച്ച കൂട്ടിക്കൊടുക്കുന്ന പ്രവൃത്തിയാണിതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

"കഫിയ ധരിച്ചയാളെ ഇന്ത്യൻ സൈന്യം പിടികൂടുന്നതായി ചിത്രീകരിച്ചത്, ഇസ്ലാം എന്നാൽ ഭീകരവാദമെന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്നതാണ്.  ദൃശ്യാവിഷ്‌കാരത്തിന് രൂപം നൽകിയ സംഘപരിവാർ പ്രവർത്തകനെ സംഘാടക സമിതി ആദരിക്കുകയും ചെയ്തു. സംഘപരിവാർ പ്രവർത്തകനെ ഈ പരിപാടിക്ക് തെരഞ്ഞെടുത്തത് എങ്ങനെയെന്ന് വ്യക്തമാക്കണം. ഓങ്ങി നിൽക്കുന്ന മഴുവിന് മൂർച്ച കൂട്ടിക്കൊടുക്കുന്ന പ്രവൃത്തിയാണുണ്ടായത്. ഇതിന് വിദ്യാഭ്യാസ മന്ത്രി ഖേദം പ്രകടിപ്പിക്കണം. ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം. സംഘപരിവാറിനെ പ്രീണിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. തെറ്റ് തിരുത്താൻ വിദ്യഭ്യാസ വകുപ്പ് തയ്യാറാകണം". പി.കെ ഫിറോസ് പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News