സോഡാ കുടിക്കാനെന്ന വ്യാജേനെയെത്തി; വയോധികയുടെ മാല പൊട്ടിച്ചുകടന്ന പ്രതി പിടിയിൽ

സെൽഫിയെടുക്കാമെന്ന് പറഞ്ഞത് വയോധിക നിരസിച്ചു

Update: 2024-03-03 09:30 GMT
Advertising

കോട്ടയം: കടുത്തുരുത്തിയിൽ വയോധികയുടെ മാല പൊട്ടിച്ചുകടന്ന പ്രതി പിടിയിൽ. തലയോലപറമ്പ് സ്വദേശി പുളിക്കൽ ബിജോ പി ജോസാണ് അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കടുത്തുരുത്തി പൊലീസ് കുടുക്കിയത്.

കഴിഞ്ഞ വ്യാഴ്ചയാണ് സംഭവം. കടുത്തുരുത്തി അമ്പാട്ട് കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം കട നടത്തുന്ന പുത്തൻപുരയിൽ സുമതിയമ്മയുടെ ഒന്നര പവൻ തൂക്കമുള്ള സ്വർണമാലയാണ് ബിജോ കവർന്നത്. കടയിൽ സോഡാ കുടിക്കാനെന്ന വ്യാജേനെയെത്തിയ ഇയാൾ സുമതിമ്മയുടെ മാല പൊട്ടിച്ചു സ്‌കൂട്ടറിൽ കടന്നു കളയുകയായിരുന്നു. തൊപ്പിയും കണ്ണടയും മാസ്‌കും ധരിച്ചിച്ചാണ് ഇയാൾ എത്തിയത്. സോഡ കുടിച്ച ശേഷം സെൽഫിയെടുക്കാമെന്ന് പറഞ്ഞത് വയോധിക നിരസിച്ചു. ഇതിനിടെ മാല പൊട്ടിക്കുകയായിരുന്നു. കഴിഞ്ഞമാസം 24ന് വിദേശത്ത് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിങ്ങിയ ഇയാൾ വൈക്കത്ത് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. ഇതിനിടെയാണ് കൃത്യം നടത്തിയതെന്ന് കടുത്തുരുത്തി പൊലീസ് വ്യക്തമാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News