'തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുന്നതും പരാജയപ്പെടുത്തുന്നതും സംഘടനാ നിലപാടല്ല'; വ്യാജ ഫോൺ സന്ദേശവുമായി ബന്ധമില്ലെന്ന് എസ്.കെ.എസ്.എസ്.എഫ്

ഏതെങ്കിലും സ്ഥാനാർഥികളെ പരാജയപ്പെടുത്തണമെന്ന് സംഘടനയുടെ പേരിൽ നടക്കുന്ന വ്യാജപ്രചാരണങ്ങളിൽ ആരും വഞ്ചിതരാവരുതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി തങ്ങളും ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫും പറഞ്ഞു.

Update: 2024-04-15 15:21 GMT

എസ് കെ എസ് എസ് എഫ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചില കേന്ദ്രങ്ങൾ സംഘടനാ ലേബലിൽ ഫോൺ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാജമാണൈന്ന് എസ്.കെ.എസ്.എസ്.എഫ്. മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പരാജയപ്പെടുത്തണമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിൽ ആരെയെങ്കിലും വിജയിപ്പിക്കലോ പരാജയപ്പെടുത്തലോ സംഘടനാ നിലപാടല്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫും പ്രസ്താവനയിൽ പറഞ്ഞു.

പ്രസ്താവനയുടെ പൂർണരൂപം:

വ്യാജ ഫോൺ സന്ദേശവുമായി SKSSF സംഘടനക്ക് ബന്ധമില്ല 

Advertising
Advertising

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചില കേന്ദ്രങ്ങൾ സംഘടനാ ലേബലിൽ ഫോൺ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തണമെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിൽ ആരെയെങ്കിലും വിജയിപ്പിക്കലോ പരാജയപ്പെടുത്തലോ സംഘടനാ നിലപാടല്ല. സംഘടന അത്തരം കാര്യങ്ങളിൽ ഇടപെടാറുമില്ല. അതുകൊണ്ട് ഇത്തരം വ്യാജ ഫോൺ സന്ദേശങ്ങളുമായി സംഘടനക്ക് യാതൊരു ബന്ധവുമില്ല. ഇത്തരം ഫോൺ സന്ദേശങ്ങളിലോ മറ്റു വ്യാജപ്രചാരണങ്ങളിലോ ആരും വഞ്ചിതരാവരുത്.

Full View

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News