വീണ്ടും തെരുവുനായ ആക്രമണം; കോഴിക്കോട് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേരെ കടിച്ചു

ഒരേ നായ തന്നെയാണ് മൂന്ന് പേരെയും കടിച്ചതെന്ന് കടിയേറ്റ കുട്ടികളിലൊരാളുടെ പിതാവ് പറഞ്ഞു.

Update: 2022-09-11 13:25 GMT

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കോഴിക്കോട് അരക്കിണറിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നു പേർക്ക് തെരുവ് നായയുടെ കടിയേറ്റു.

നൂറാസ്, വൈഗ, സാജുദ്ദീൻ എന്നിവർക്കാണ് കടിയേറ്റത്. അരക്കിണർ ഗോവിന്ദവിലാസം സ്‌കൂളിനടുത്തുള്ള ഇടവഴിയിലായിരുന്നു സംഭവം. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് സാജുദ്ദീന് കടിയേറ്റത്. പരിക്കേറ്റവരെ ഗവ. ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടുകാരുമൊത്ത് പോവുകയായിരുന്ന വൈ​ഗ​യെ പുറകിൽ നിന്നുവന്നാണ് തെരുവുനായ കടിച്ചത്. തുടർന്ന്, സൈക്കിളിൽ പോവുകയായിരുന്ന നൂറാസിനെയും രക്ഷിക്കാൻ‍ ശ്രമിച്ച സാജുദ്ദീനെയും ഇതേ തെരുവുനായ കടിക്കുകയുമായിരുന്നു.

Advertising
Advertising

ഒരേ നായ തന്നെയാണ് മൂന്ന് പേരെയും കടിച്ചതെന്ന് കടിയേറ്റ കുട്ടികളിലൊരാളുടെ പിതാവ് പറഞ്ഞു. നായകളുടെ ശല്യം മൂലം പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഇന്നു രാവിലെ കോഴിക്കോട് വിലങ്ങാട് ആറാം ക്ലാസ് വിദ്യാര്‍ഥിയേയും തെരുവുനായ കടിച്ചിരുന്നു. മലയങ്ങാട് സ്വദേശി അങ്ങാടിപ്പറമ്പില്‍ ജയന്റെ മകന്‍ ജയസൂര്യനാണ് കടിയേറ്റത്. രാവിലെ 11ഓടെ സഹോദരനൊപ്പം കടയില് നിന്ന് സാധനം വാങ്ങി മടങ്ങവെ വിലങ്ങാട് പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവം.

കാലിന് പരിക്കേറ്റ കുട്ടി നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. തുടർന്ന് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അട്ടപ്പാടിയിൽ

അട്ടപ്പാടിയിൽ തിരുവോണ നാളില്‍ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുഞ്ഞിനെ നായ കടിച്ചിരുന്നു. സ്വർണപിരിവ് ഊരിലെ മൂന്നുവയസുകാരനെയാണ് ആക്രമിച്ചത്. കുഞ്ഞിന്റെ മുഖം നായ കടിച്ചുപറിച്ചു.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ, കൊല്ലത്ത് ഇന്നലെ രണ്ട് സ്ത്രീകളെ കടിച്ച നായ ഇന്ന് ചത്തു. നായയ്ക്ക് പേ വിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. മറ്റു തെരുവുനായകളേയും ഈ നായ കടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News