തിരുവനന്തപുരം ധനുവെച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിൽ വിദ്യാർഥിക്ക് എ.ബി.വി.പി പ്രവർത്തകരുടെ മർദനം

ഒന്നാം വർഷ ബിരുദ വിദ്യാർഥി ബി.ആർ നീരജിനാണ് മർദനമേറ്റത്

Update: 2023-10-28 15:41 GMT

തിരുവനന്തപുരം: ധനുവെച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിൽ വിദ്യാർഥിക്ക് എ.ബി.വി.പി പ്രവർത്തകരുടെ മർദനം. ഒന്നാം വർഷ ബിരുദ വിദ്യാർഥി ബി.ആർ നീരജിനാണ് മർദനമേറ്റത്. കോളേജിന് സമീപത്തെ കുറ്റിക്കാട്ടിൽ എത്തിച്ച ശേഷം വിവസ്ത്രനാക്കി മർദിക്കുകയായിരുന്നു. റാഗിങ്ങിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 26-ാം തിയതിയാണ് സംഭവം.

എ.ബി.വി.പി പ്രമുഖായിട്ടുള്ള ആരോമലിനെ ഉച്ചക്ക് ശേഷം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കോളേജ് ഗ്രൂപ്പിൽ മെസേജ് വന്നിരുന്നു. എന്നാൽ മർദ്ദനമേറ്റ നീരജ് പ്രമുഖിനെ കാണാൻ പോയിരുന്നില്ല. ഇതിന് ശേഷം പ്രമുഖിനെ കാണാതിരുന്ന വിദ്യാർഥികളെ അന്വേഷിച്ചു വരികയും അതിന് ശേഷം നീരജിനെ ഇവർ ക്ലാസിന് പുറത്തേക്ക് വിളിച്ചു കോണ്ടുപോവുകയും കോളേജിനകത്തുതന്നെയുള്ള കുറ്റിക്കാട്ടിൽ നിന്ന് മർദ്ദിക്കുകയുമായിരുന്നു. ക്രൂരമായിട്ടുള്ള മര്ദ്ദനമാണ് നീരജിനേറ്റതെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുൾപ്പടെ പറയുന്നത്.

Advertising
Advertising

മർദ്ദനമേറ്റ് തളർന്നിരുന്ന വിദ്യാർഥിയുടെ നെഞ്ചിലും ജനനേന്ദ്രിയത്തിലും ചവിട്ടുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മർദ്ദിച്ചവരിൽ ഒരാൾ തന്നെ നീരജിനെ താങ്ങിയെടുത്ത് കോളേജ് ഗെയിറ്റിന്റെ സമീപത്തെത്തിച്ച് പുറത്തുപറഞ്ഞാൽ വിവസ്ത്രനാക്കിയെടുത്ത ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ വിദ്യാർഥിക്ക് ദേഹാസാസ്ഥ്യം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അടിവയറ്റിലും ജനനേന്ദ്രിയിത്തിലും മർദ്ദനേമേറ്റ വിദ്യാർഥിക്ക് മുത്ര തടസ്സം അടക്കമുള്ള പ്രശ്‌നങ്ങളുണ്ട്. നീരജിന്റെ കുടുംബാംഗങ്ങളാണ് പൊലീസിൽ പരാതി നൽകിയത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News