വിചാരണ നടപടികള്‍ നിര്‍ത്തിവച്ചു; നടിയെ ആക്രമിച്ച കേസിലെ വിധി പ്രസ്താവം ഇനിയും വൈകും

അടുത്ത മാസം 16 വരെയാണ് സുപ്രിം കോടതി സമയം അനുവദിച്ചിട്ടുള്ളത്

Update: 2022-01-05 01:03 GMT

നടിയെ ആക്രമിച്ച കേസിലെ വിധി പ്രസ്താവം ഇനിയും വൈകും. കേസിലെ വിചാരണ നടപടികള്‍ ഈ മാസം 20വരെ നിർത്തിവച്ചിരിക്കുകയാണ് . അടുത്തമാസം 16 വരെയാണ് സുപ്രിം കോടതി സമയം അനുവദിച്ചിട്ടുള്ളത്.

കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രിം കോടതി നിര്‍ദേശമുള്ളത്. ഇതനുസരിച്ച് കോടതി അനുവദിച്ച സമയം അടുത്തമാസം 16ന് അവസാനിക്കും. 140 ല്‍ അധികം സാക്ഷികളെ ഇപ്പോള്‍ വിസ്തരിച്ചു കഴിച്ചു. വിധി പറയാന്‍ കോടതി തയാറാകുന്നതിനിടെയാണ് പുതിയ വിവാദങ്ങളിലേക്ക് കേസെത്തുന്നത്. വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ ദിലീപിനെതിരെയുള്ള വെളിപ്പെടുത്തല്‍. വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണം വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.

Advertising
Advertising

ഇതിന്‍റെ അടിസ്ഥാനത്തില്‍ 20 തിയതി വരെ വിചാരണ കോടതി വിചാരണ നിര്‍ത്തിവെച്ചിട്ടുണ്ട്. ആ സമയ പരിധിയില്‍ അന്വോഷണം പൂര്‍ത്തിയായില്ലെങ്കില്‍ വിചാരണ കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹരജി നല്‍കും. ഇതനുവദിച്ചില്ലങ്കില്‍ മേല്‍കോടതികളിലേക്കും പ്രോസിക്യൂഷന്‍ ‍ നീങ്ങുന്നതോടെ കേസവസാനിപ്പിക്കുന്നത് പിന്നെയും നീളും. വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുക.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News