തൃശൂർ പൂരം പ്രതീകാത്മകമായി നടത്തും: ഒരു ഘടക ക്ഷേത്രത്തിൽ 50 പേർ മാത്രം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂരം ആര്‍ഭാടമായി നടത്തുന്നത് ശരിയല്ല എന്ന സർക്കാർ തീരുമാനം അംഗീകരിച്ചുകൊണ്ടാണ് ഘടക ക്ഷേത്രങ്ങളുടെ തീരുമാനം

Update: 2021-04-20 07:27 GMT

തൃശൂർ പൂരം ആഘോഷങ്ങളില്ലാതെ നടത്താൻ ഘടക  ക്ഷേത്രങ്ങളുടെ തീരുമാനം. ഒരു ഘടക ക്ഷേത്രത്തിൽ നിന്ന് 50 പേർ മാത്രം പങ്കെടുക്കും. ഒരു ആനയെ മാത്രം ഘടക ക്ഷേത്രങ്ങളിൽ നിന്നും എഴുന്നള്ളിപ്പിനെത്തിക്കും. ഘടക ക്ഷേത്രങ്ങളുമായി ദേവസ്വം പ്രസിഡന്റ് നടത്തിയ യോഗത്തിലാണ് തീരുമാനം. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂരം ആര്‍ഭാടമായി നടത്തുന്നത് ശരിയല്ല എന്ന സർക്കാർ തീരുമാനം അംഗീകരിച്ചുകൊണ്ടാണ് ഘടക ക്ഷേത്രങ്ങളുടെ തീരുമാനം. രാവിലെയും രാത്രിയും ഒരു ആന പൂരം മാത്രമേ നടത്തു. ഓരോ ചെറുപൂരങ്ങളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായി എട്ട് ഘടക ക്ഷേത്ര ഭാരവാഹികള്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം.

Advertising
Advertising

22ന് നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരനട തുറന്ന് പൂരവിളമ്പരം നടത്തുന്ന ചടങ്ങിലും 50 പേർ മാത്രമേ പങ്കെടുക്കൂ. ഇതിനിടെ കോവിഡിന്റെ പശ്ചാത്തലത്തിൽ തൃശൂർപൂരം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. തൃശ്ശൂർ വെളിയന്നൂർ സ്വദേശി സുനിൽ അനിലനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

Video Report : 


Full View


Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News