'തവനൂരിൽ എൽഡിഎഫ് - ബിജെപി ഡീൽ': ആരോപണവുമായി വി.എസ് ജോയ്

ആരോപണം തവനൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ.ടി ജലീൽ നിഷേധിച്ചു.

Update: 2026-04-03 09:29 GMT

മലപ്പുറം: തവനൂരിൽ എൽഡിഎഫ് - ബിജെപി ഡീൽ ഉണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി വി.എസ് ജോയ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച വോട്ടിന്റെ പകുതിയോളം വോട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മറിക്കുന്നുവെന്നാണ് ആരോപണം. ഡീൽ ആരോപണം തവനൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ.ടി ജലീൽ നിഷേധിച്ചു.

തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് കണക്ക് നിരത്തിയാണ് യുഡിഎഫിന്റെ ഡീൽ ആരോപണം. 2019ൽ 20769 വോട്ട് നേടിയ എൻഡിഎക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 9914 വോട്ട് മാത്രം.10000 ലേറെ വോട്ടിന്റെ കുറവ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ വീണ്ടും വോട്ട് വർധിപ്പിച്ച് 24204 ആക്കി. ഈ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും ബിജെപി എൽഡിഎഫിന് വോട്ട് മറിക്കുമെന്ന ആരോപണം യുഡിഎഫ് ശക്തമാക്കുന്നത്. അധികാരത്തിനുവേണ്ടി എൽഡിഎഫ് വർഗീയശക്തികളുമായി കൂട്ടുകൂടുകയാണെന്നും ആയിരം തെരഞ്ഞെടുപ്പുകളിൽ തോറ്റാലും വർഗീയശക്തികളുമായി യുഡിഎഫ് സന്ധി ചെയ്യില്ലെന്നും തവനൂരിലേ യുഡിഫ് സ്ഥാനാർഥി വി.എസ് ജോയ് മീഡിയവണിനോട് പറഞ്ഞു.

എന്നാൽ ഡീൽ ആരോപണം നിഷേധിക്കുകയാണ് തവനൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.ടി ജലീൽ. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ട് കുറയുന്ന കാര്യം സമ്മതിച്ച കെ.ടി ജലീൽ 2016 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് കൂടിയപ്പോൾ തന്റെ ഭൂരിപക്ഷം വർധിച്ചു എന്ന് പറഞ്ഞാണ് ആരോപണത്തിന് പ്രതിരോധം തീർക്കുന്നത്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News