പാലക്കാട് മുനിസിപ്പാലിറ്റിയിൽ താരം സ്വതന്ത്രൻ; ചെയർമാനാക്കി ബിജെപിയെ വീഴ്ത്താൻ യുഡിഎഫ് ആലോചന

ഇരു മുന്നണികളും കൈകോർത്താൽ 27 സീറ്റാകുമെങ്കിലും റഷീദിന്റെ പിന്തുണ കൂടി നേടി കസേര സുരക്ഷിതമാക്കാനാണ് നീക്കം.

Update: 2025-12-13 13:40 GMT

പാലക്കാട്: പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഇത്തവണ താരം സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച എച്ച്. റഷീദ്. എൻഡിഎയ്ക്ക് അധികാരമുണ്ടായിരുന്ന മുനിസിപ്പാലിറ്റിയിൽ ഇത്തവണ അവർക്ക് കേവലഭൂരിപക്ഷം നേടാനാവാതെ വന്നതോടെ റഷീദിനെ ചെയർമാനാക്കി ബിജെപിയെ തെറിപ്പിക്കാനാണ് യുഡിഎഫ് ആലോചന. 

ഇതിനായി, ഒമ്പത് സീറ്റുകൾ നേടിയ എൽഡിഎഫിനെക്കൂടി ഒപ്പം കൂട്ടാനാണ് 18 സീറ്റുകൾ നേടിയ യുഡിഎഫ് ആലോചിക്കുന്നത്. ഇരു മുന്നണികളും കൈകോർത്താൽ 27 സീറ്റാകുമെങ്കിലും റഷീദിന്റെ പിന്തുണ കൂടി നേടി കസേര സുരക്ഷിതമാക്കാനാണ് നീക്കം. പള്ളിപ്പുറം വാർഡിൽ നിന്ന് 20 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സി. മധുവിനെയാണ് റഷീദ് പരാജയപ്പെടുത്തിയത്.

പാലക്കാട് നഗരസഭയിൽ സ്വതന്ത്രനെയും ‌‌എൽഡിഎഫിനേയും കൂട്ടുപിടിച്ച് അധികാരത്തിൽ വരണമോ എന്ന കാര്യം സംസ്ഥാനതലത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ വലിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞെന്നും എ. തങ്കപ്പർ മീഡിയവണിനോട് പറഞ്ഞു. അതേസമയം, ബിജെപിയെ പിന്തുണയ്ക്കില്ലെന്നും മതേതര പാർട്ടികളെ പിന്തുണയ്ക്കുമെന്നും എച്ച്. റഷീദ് മീഡിയവണിനോട് പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News