വടക്കഞ്ചേരി അപകടം: 'കെ.എസ്.ആർ.ടി.സി ബസ് പെട്ടന്ന് നിർത്തിയിട്ടില്ല, വേഗത കുറച്ചത് അപകടകാരണമല്ല'- ആർ.ടി.ഒ റിപ്പോർട്ട്

'ടൂറിസ്റ്റ് ബസ് മുന്നിലെ വാഹനവുമായി കൃത്യമായി അകലം പാലിച്ചില്ല'

Update: 2022-10-09 08:09 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: വടക്കഞ്ചേരി അപകടസമയത്ത് കെ.എസ്.ആർ.ടി.സി ബസ് പെട്ടന്ന് നിർത്തിയിട്ടില്ലെന്ന് ആർ.ടി.ഒ റിപ്പോർട്ട്. എന്നാൽ യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്തില്ലെന്നും അപകടത്തിന് തൊട്ടുമുമ്പ് കെ.എസ്.ആർ.ടി.സി ബസ് വേഗത കുറച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ ഇത് അപകടകാരണമല്ലെന്നും റിപ്പോർട്ടിലുണ്ട്.

ടൂറിസ്റ്റ് ബസ് മുന്നിലെ വാഹനവുമായി കൃത്യമായി അകലം പാലിച്ചില്ല. ബസ് അപകടത്തിന് കാരണം കെഎസ്ആർടിസി ബസ് പെട്ടെന്ന് നിർത്തിയതാണെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ ആക്ഷേപം തള്ളുന്നതാണ് ആർ.ടി.ഒയുടെ റിപ്പോർട്ട്. വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ വിശദമായ റിപ്പോർട്ട് ഗതാഗത കമ്മീഷണർ ഇന്ന് വകുപ്പ് മന്ത്രിക്ക് കൈമാറി.

Advertising
Advertising

ഇന്നലെയാണ് പാലക്കാട് എൻഫോസ്മെന്റ് ആർ.ടി.ഒ എം. കെ. ജയേഷ്‌കുമാർ വിശദ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറിയത്.18 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്താണ് റിപ്പോർട്ട്.അപകടത്തിന്റെ ഡിജിറ്റൽ പുനരാവിഷ്‌കരണവും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷമാകും മോട്ടോർ വാഹന വകുപ്പിന്റെ തുടർ നടപടികൾ.

വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയെന്നായിരുന്നു ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഗതാഗതമന്ത്രി ആൻറണി രാജുവിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. പുലർച്ചെ വേളാങ്കണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രൈവർ രാത്രി വീണ്ടും വാഹനം ഓടിച്ചതായും ഇടതുവശത്തു കൂടി കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ചയാണ് പാലക്കാട് - തൃശൂർ ദേശീയപാതയിൽ സ്‌കൂളിൽ നിന്ന് ടൂർ പോയ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പതുപേർ മരിച്ചത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.  അമിതവേഗതയിലെത്തിയ വിനോദയാത്രാസംഘത്തിന്റെ ടൂറിസ്റ്റ് ബസ് കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News