കള്ളപ്പണ-ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നീക്കങ്ങളുമായി ഖത്തര്‍

കുറ്റവാളികളുടെയും തീവ്രവാദ, ഭീകരവാദ സംഘടനകളില്‍ പെട്ടവരുടെയും സാമ്പത്തിക ഇടപാടുകള്‍ തടയാനുള്ള അധികാരം ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട മറ്റു അധികൃതര്‍ക്കുമുണ്ടാകും

Update: 2018-12-28 04:15 GMT

കള്ളപ്പണത്തിനും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ധനസഹായത്തിനെതിരായ കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം. കുറ്റവാളികളോ ഭീകരവാദ സംഘാംഗങ്ങളോ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് തടയാനും രാജ്യാന്തര തലത്തിലുള്ള കൈമാറ്റങ്ങള്‍ നിരീക്ഷിക്കാനും പുതിയ കരട് നിയമം അധികാരം നല്‍കുന്നു. പ്രധാനമന്ത്രി ‌ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് മന്ത്രിസഭായോഗമാണ് സുപ്രധാന കരട് നിയമത്തിന് അംഗീകാരം നല്‍കിയത്.

2010 ലെ നാലാം നമ്പര്‍ കള്ളപ്പണനിരോധനനിയമം പരിഷ്ക്കരിച്ചാണ് പുതിയ നിയമരൂപീകരണം. ഇതനുസരിച്ച് കുറ്റവാളികളുടെയും തീവ്രവാദ, ഭീകരവാദ സംഘടനകളില്‍ പെട്ടവരുടെയും സാമ്പത്തിക ഇടപാടുകള്‍ തടയാനുള്ള അധികാരം ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട മറ്റു അധികൃതര്‍ക്കുമുണ്ടാകും. രാജ്യാന്തര തലത്തിലുള്ള കൈമാറ്റങ്ങള്‍ നിരീക്ഷിക്കാനും അധികാരമുണ്ടാകും.

Advertising
Advertising

Full View

കൂടാതെ പക്ഷികള്‍ മൃഗങ്ങള്‍ എന്നിവയിലൂടെ സാംക്രമിക രോഗങ്ങള്‍ പരടുന്നത് തടയാനുള്ള പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതിനായുള്ള കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഓസ്ട്രേലിയന്‍ ആട്ടിറച്ചിയുടെ വില്‍പ്പനവില സംബന്ധിച്ച വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിനും അംഗീകാരമായി.

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര വ്യോമയാന വിഭാഗത്തിന്‍റെ സുരക്ഷ ശക്തമാക്കുന്നതിന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും ബ്രീട്ടീഷ് ഗതാഗത മന്ത്രാലയവും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രവും മന്ത്രിസഭ അംഗീകരിച്ചു

Tags:    

Similar News