കമ്പനിയുടെ ബേസ്‌മെന്റിലെ പാർക്കിംഗ് ഏരിയയിൽ നിന്ന് ഹെൽമെറ്റ് എടുത്തുകൊണ്ടുപോയി പകരം കേടുപാടുകൾ സംഭവിച്ച മറ്റൊരു ഹെഷമറ്റ് വച്ചതിന് തൻ്റെ സഹപ്രവർത്തകനെ നോട്ടീസ് പിരീഡിൽ ഉൾപ്പെടുത്തിയെന്നും ബ്ലാക്ക്‌ലിസ്റ്റ് ചെയ്തതായുമുള്ള ഒരു ഐടി ജീവനക്കാരൻ്റെ റെഡ്ഡിറ്റ് പോസ്റ്റാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ച. 1500 രൂപ വിലയുള്ള ഹെൽമറ്റാണ് ഇത്തരത്തിൽ മോഷണം പോയത്.
ഏകദേശം ഒരു വർഷമായി ടാറ്റ കൺസൾട്ടൻസി സർവീസസിൽ (TCS) ജോലി ചെയ്യുന്നുണ്ടെന്നും ദിവസവും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നുണ്ടെന്നും കമ്പനിയുടെ ബേസ്‌മെന്റിൽ പതിവായി പാർക്ക് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് ജീവനക്കാരൻ എഴുതി: "ഏതൊരു സാധാരണ ദിവസത്തെയും പോലെ, ഞാൻ രാവിലെ 11:30 ഓടെ എന്റെ വാഹനം പാർക്ക് ചെയ്‌ത് ഹെൽമെറ്റ് കണ്ണാടിയിൽ വച്ചു (എനിക്കറിയാം... തെറ്റ് #1 - മുമ്പ് ഒന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ ഞാൻ ഒരിക്കലും ലോക്ക് ഉപയോഗിച്ചിട്ടില്ല)."
വൈകുന്നേരം ഏകദേശം 6 മണിയോടെ ജീവനക്കാരൻ തിരിച്ചെത്തിയപ്പോൾ ഹെൽമെറ്റ് നഷ്ടപ്പെട്ടതായി കണ്ടെത്തി.
"ആരോ അതിന്റെ സ്ഥാനത്ത് മറ്റൊരു ഹെൽമെറ്റ് സ്ഥാപിച്ചു. ഇതിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു, വലിയൊരു പൊട്ടൽ ഉണ്ടായിരുന്നു, വിസർ പൂർണമായും തകർന്നിരുന്നു." സംഭവം മോഷണമല്ലെന്നും മനഃപൂർവമായി മാറ്റിവച്ചതാണെന്നും ജീവനക്കാരൻ പറയുന്നു.
സംഭവം ആദ്യം അടുത്തുള്ള ഒരു സെക്യൂരിറ്റി ഡെസ്കിലാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ബേസ്മെന്റിലെ പാർക്കിംഗ് ഏരിയയിൽ സിസിടിവി കവറേജ് ഇല്ലെന്ന് ജീവനക്കാരനെ അറിയിച്ചു. തുടർന്ന് ജീവനക്കാരൻ കൺട്രോൾ റൂമിനെ സമീപിക്കുകയും ഹ്യൂമൻ റിസോഴ്‌സസിന് ഇമെയിൽ അയയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. ബിസിനസ് ഗ്രൂപ്പ് എച്ച്ആറിലേക്ക് റീഡയറക്ട് ചെയ്തു, തുടർന്ന് അവർ അത് മറ്റൊരിടത്തേക്ക് റീഡയറക്ട് ചെയ്തു.
"ഏകദേശം ഒരു ആഴ്ചയോളം, ഞാൻ മെയിലുകളും ഫോളോ-അപ്പുകളുമായി ചുറ്റിനടന്നു," അദ്ദേഹം എഴുതി.
പാർക്കിംഗ്, വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് HR അല്ല, ട്രാൻസ്പോർട്ട് ടീമാണെന്ന് ജീവനക്കാരൻ പിന്നീട് കണ്ടെത്തി. ആ വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ, ട്രാൻസ്പോർട്ട് ടീം ഒന്നിലധികം പ്രോജക്ടുകൾക്കായി ഷട്ടിൽ, ക്യാബ് സേവനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും ആ വാഹനങ്ങളിൽ പലതും ക്യാമ്പസിനുള്ളിൽ 24×7 ഡാഷ്‌ക്യാമുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്നും ജീവനക്കാരൻ മനസ്സിലാക്കി.
ഏകദേശം ഒരു ആഴ്ച കഴിഞ്ഞ ശേഷം ഹെൽമെറ്റ് കണ്ടെത്തിയതായി വിവരം ലഭിച്ചു. അന്വേഷണത്തിൽ, കമ്പനിയുടെ ഒരു ജീവനക്കാരനാണെന്ന് മോഷണം നടത്തിയതെന്ന് തെളിഞ്ഞു.
"എന്റെ ഹെൽമെറ്റ് എടുത്ത ആൾ ഒരു ജീവനക്കാരനാണെന്ന് ഞാൻ കണ്ടെത്തി - എന്നെക്കാൾ വളരെ മുതിർന്ന ഒരാൾ, ഏകദേശം 35–40 വയസ്. ഏകദേശം നാല് വർഷമായി ടിസിഎസിൽ ജോലിയുണ്ട്, ഒന്നിലധികം കമ്പനികളിൽ പരിചയമുണ്ട്," പോസ്റ്റിൽ പറയുന്നു.
റെഡ്ഡിറ്റർ കൂട്ടിച്ചേർത്തു; അദ്ദേഹത്തെ നോട്ടീസ് കാലയളവിൽ ഉൾപ്പെടുത്തി, കരിമ്പട്ടികയിൽ പെടുത്തിയതായി റിപ്പോർട്ടുണ്ട്. എന്റെ ഹെൽമെറ്റ് ഒരു പ്രീമിയം റേസിംഗ് ഗിയർ ആയിരുന്നില്ല. അതിന്റെ വില ഏകദേശം 1500 രൂപയായിരുന്നു. ഇതുപോലുള്ള കാര്യത്തിന്റെ പേരിൽ നിങ്ങളുടെ കരിയർ അപകടത്തിലാക്കാൻ എനിക്ക് ഇപ്പോഴും മനസില്ല.”
"പാഠം: കോർപ്പറേറ്റ് പാർക്കിംഗിനുള്ളിൽ പോലും. നിങ്ങളുടെ ഹെൽമെറ്റ് പൂട്ടിയിടുക." എന്ന മുന്നറിയിപ്പോടെയാണ് പോസ്റ്റ് അവസാനിച്ചത്. പോസ്റ്റ് വൈറലായി മാറിയതോടെ നിരവധി പേർ മുതിർന്ന ജീവനക്കാരന്റെ പെരുമാറ്റത്തെ വിമർശിച്ചു.