'കൊടും തണുപ്പിൽ ശ്വാസം കിട്ടാതെ പിടയും, ശരീരം തളരും'; എവറസ്റ്റ് കൊടുമുടിയിലെ നിഗൂഢത നിറഞ്ഞ 'മരണ മേഖല'

എവറസ്റ്റിന്‍റെ മരണ മേഖലയെക്കുറിച്ച് നിരവധി വിചിത്രമായ വസ്തുതകളുണ്ട്

Update: 2026-02-11 06:32 GMT

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതശിഖരമാണ് എവറസ്റ്റ്. നേപ്പാൾ-ചൈന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എവറസ്റ്റ് കൊടുമുടി സമുദ്രനിരപ്പിൽനിന്നും 8849 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. നേപ്പാളിൽ നിന്നും ടിബറ്റിൽ നിന്നുമുള്ള രണ്ട് പാതകളാണ് കൊടുമുടിയിലേക്ക് എത്തിക്കുന്നത്. വര്‍ഷം തോറും നിരവധി സഞ്ചാരികളാണ് എവറസ്റ്റിൽ ട്രക്കിങ്ങിനായി എത്തുന്നത്. ഏറ്റവും വലിയ കൊടുമുടിയെന്ന പോലെ തന്നെ അതിനെക്കാൾ നിഗൂഢത നിറഞ്ഞ ഇടം കൂടിയാണ് എവറസ്റ്റ്.

എവറസ്റ്റിനെക്കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതൽ പ്രതിപാദിക്കുന്ന ഒന്നാണ് ഡെത്ത് സോൺ അഥവാ മരണ മേഖല. ഇത് പർവതങ്ങളിലെ ഏറ്റവും അപകടകരമായ മേഖലയായി കണക്കാക്കപ്പെടുന്നു. എവറസ്റ്റിന്‍റെ മരണ മേഖലയെക്കുറിച്ച് നിരവധി വിചിത്രമായ വസ്തുതകളുണ്ട്. മൃതദേഹങ്ങൾ ഒരിക്കലും അഴുകുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.

Advertising
Advertising

സമുദ്രനിരപ്പിൽ നിന്ന് 8,000 മീറ്റർ ഉയരത്തിലാണ് എവറസ്റ്റിന്‍റെ മരണ മേഖല ആരംഭിക്കുന്നത്, അവിടെ ഓക്സിജന്റെ അളവ് പെട്ടെന്ന് കുറയുന്നു. ഇത് ചിലപ്പോൾ ട്രെക്കിങ് നടത്തുമ്പോൾ പർവതാരോഹകർക്ക് ശ്വസിക്കാൻ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു.എവറസ്റ്റ് കൊടുമുടിയിൽ മരണങ്ങൾ വളരെ സാധാരണമാണ്. ഓക്സിജന്റെ കുറവ്, അന്തരീക്ഷമർദ്ദത്തിലെ പെട്ടെന്നുള്ള മാറ്റങ്ങൾ തുടങ്ങിയവയാണ് ഇതിന് കാരണമാകുന്നത്. പലപ്പോഴും മല കയറുന്നവര്‍ തങ്ങളുടെ മുഴുവൻ ഊര്‍ജവും കൊടുമുടി കയറ്റത്തിന് ഉപയോഗിക്കുമ്പോൾ കഠിനമായ ക്ഷീണത്തിന് കാരണമാകുന്നു. ഇത് മൂലം താഴേക്ക് ഇറങ്ങാനുള്ള ഊര്‍ജം നഷ്ടപ്പെടാൻ കാരണമാകുന്നു.

8,000 മീറ്ററിനു മുകളിലുള്ള കാലാവസ്ഥ പ്രവചനാതീതമാണ്. ശക്തമായ കാറ്റ്, പെട്ടെന്നുള്ള മഞ്ഞുവീഴ്ച ഓര്‍ക്കാപ്പുറത്ത് പ്രത്യക്ഷപ്പെടാം. തെളിഞ്ഞ ആകാശം മിനിറ്റുകൾക്കുള്ളിൽ ഒരു ഹിമപാതമായി മാറുകയും പർവതാരോഹകരെ ഒറ്റപ്പെടുത്തുകയും മാരകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാവുകയും ചെയ്യും.

എവറസ്റ്റിലെ ഭൂപ്രകൃതി അവിശ്വസനീയമാംവിധം വെല്ലുവിളി നിറഞ്ഞതാണ്. മലകയറ്റക്കാർക്ക്  കുത്തനെയുള്ള വരമ്പുകൾ, ഐസ് മതിലുകൾ, വിള്ളലുകൾ എന്നിവയിലൂടെ സഞ്ചരിക്കേണ്ടിവരും. ക്ഷീണം പെട്ടെന്ന് അനുഭവപ്പെടുന്നു. വീഴാനുള്ള സാധ്യത ഗണ്യമായി വർധിക്കുന്നു. ചെറുതായി കാലൊന്ന് തെന്നിയാൽ ആയിരക്കണക്കിന് അടി താഴ്ചയിലേക്ക് നിലംപതിക്കും.

എവറസ്റ്റ് യാത്രക്കിടെ ട്രെക്കിംഗ് നടത്തുന്നവർക്ക് മരിച്ചാൽ, സംഘാംഗങ്ങൾ തങ്ങളുടെ സഹയാത്രികരെ ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാർഗമില്ല. കാരണം, അവരെ രക്ഷിക്കാൻ ശ്രമിച്ചാൽ അത് അവരുടെ മരണത്തിനും കാരണമായേക്കാം. കൊടുംതണുപ്പും മഞ്ഞും വരണ്ട ഹിമക്കാറ്റും കാരണം ഇവിടെ മരിച്ചു വീഴുന്നവരുടെ മൃതദേഹങ്ങൾ അഴുകാറില്ല. കാലങ്ങളോളം കേടുകൂടാതെ ഇരിക്കുന്നു. എല്ലാ ശരീരങ്ങളും തിരിച്ചു താഴെയെത്തിക്കുക എന്നതും അസാധ്യമാണ്. ഈ ജീവനറ്റ ശരീരങ്ങളാണ് എവറസ്റ്റിലെ വഴികാട്ടികൾ.

എവറസ്റ്റ് കയറുന്നതും ചെലവേറിയ കാര്യമാണ്. 2026-ൽ എക്സ്പെഡ് റിവ്യൂ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ പരിധി 33,590 യുഎസ് ഡോളറിനും 129,995 യുഎസ് ഡോളറിനും ഇടയിലാണ്.വൻതുക ചെലവാക്കി ട്രക്കിങ്ങിനിറങ്ങി സ്വപ്നം പൂര്‍ത്തിയാകാതെ പാതിവഴിയിൽ മരിച്ചുവീണവരുമുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News