ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ബ്രിട്ടണ്‍; തടവുകാരെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു പ്രദർശിപ്പിച്ചതിന് ഇസ്രായേലിനോട് വിശദീകരണം തേടി യു.എസ്

7 സൈനികരെ ഇന്നലെ ഹമാസ് വധിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും ഇസ്രായേൽഅറിയിച്ചു

Update: 2023-12-12 01:56 GMT

തെല്‍ അവിവ്: ഗസ്സയിൽ ഇസ്രായേലിന്‍റെ ക്രൂരമായ ആക്രമണം തുടരുന്നതിനിടെ, അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ബ്രിട്ടൻ ഉൾപ്പെടെ വൻശക്തി രാജ്യങ്ങൾ രംഗത്ത്. യുദ്ധത്തിൽ വൈറ്റ് ഫോസ്പറസ് ഉപയോഗിച്ചതിനും തടവുകാരെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു പ്രദർശിപ്പിച്ചതിനും ഇസ്രായേലിനോട് വിശദീകരണം തേടിയതായി അമേരിക്ക. 7 സൈനികരെ ഇന്നലെ ഹമാസ് വധിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും ഇസ്രായേൽഅറിയിച്ചു. യു.എൻ പൊതുസഭ ഇന്ന് വിഷയം ചർച്ച ചെയ്യും. യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ നാളെ ഇസ്രായേലിലെത്തും.

Advertising
Advertising

ഗസ്സയിൽ ഇസ്രായേലിന്‍റെ കൊടും ക്രൂരതകൾ തുടരുകയാണ്.. സിവിലിയൻ മരണം പതിനെണ്ണായിരവും പരിക്കേറ്റവരുടെ എണ്ണം അര ലക്ഷം കടക്കുകയും ചെയ്തിട്ടും കുലുക്കമില്ലാതെ ഗസ്സയിലുടനീളം ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ഖാൻ യൂനുസ്, ജബാലിയ, ശുജാഇയ ഉൾപ്പെടെ ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്നലെയും നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. ഓഫീസർമാർ ഉൾപ്പെടെ 7 സൈനികരെ ഹമാസ് വധിച്ചതായി ഇസ്രായേൽ സേന. ഇന്നലെ മാത്രം പരിക്കേറ്റ 27 സൈനികരെ എത്തിച്ചതായി ഇസ്രായേലിലെ സൊറാക്ക ആശുപത്രി അധികൃതർ. ഇവരിൽ 5 പേരുടെ നില ഗുരുതരമാണ്. രഹസ്യാന്വേഷണ നീക്കത്തിലൂടെ ഹമാസ് നേതാക്കളിലേക്ക് എത്തിച്ചേരുമെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഗസ്സയിൽ തുടരുന്ന കൊടും ക്രൂരതക്കെതിരെ ലോകവ്യാപക സമ്മർദം ശക്തമായതോടെ ഇസ്രായേലും അമേരിക്കയും കൂടുതൽ ഒറ്റപ്പെട്ടു. ബ്രിട്ടനും ജർമനിയും നിലപാട് കൂടുതൽ കടുപ്പിച്ചു. ഗസ്സയിൽ തുടരുന്ന ബോംബിങ് പൂർണമായും അസ്വീകാര്യമാണെന്നും ഗുരുതര മാനുഷിക ദുരന്തത്തിനാണ് ലോകം സാക്ഷിയാകുന്നതെന്നും ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി. സ്ഥിതഗതികൾ കൈവിട്ടു പോകാതിരിക്കാൻ അടിയന്തര നടപടി വേണമെന്ന് ജർമാൻ ചാൻസ്ലർ. തങ്ങളുടെ ചെലവിൽ ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുറന്തള്ളാൻ നോക്കേണ്ടതില്ലെന്നാണ് ജോർദാന്‍റെ നിലപാട്.

ലബനാനിലും ഗസ്സയുടെ ചില ഭാഗങ്ങളിലും ഇസ്രായൽ വൈറ്റ് ഫോസ്പറസ് ഉപയോഗിച്ചതു സംബന്ധിച്ച് അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ പെൻറഗൺ,  യുദ്ധേവേളയിൽ തങ്ങൾ ഇത് ഇസ്രായേലിന് കൈമാറിയിട്ടില്ലെന്നും അറിയിച്ചു. ഫലസ്തീൻ തടവുകാരെ അടിവസ്ത്രം ധരിപ്പിച്ച് ഫോട്ടോ പ്രസിദ്ധീകരിച്ചതിന് ഇസ്രായേലിനോട് വിശദീകരണം ചോദിച്ചതായും അമേരിക്ക അറിയിച്ചു.

യു.എൻ പൊതുസഭ ഇന്ന് ഗസ്സ വിഷയം ചർച്ച ചെയ്യും. എന്നാൽ വെടിനിർത്തൽ സംബന്ധിച്ച് നിർണായക തീരുമാനത്തിന് സാധ്യത കുറവാണ്. മധ്യസ്ഥ രാജ്യമായ ഖത്തറിന്‍റെ ബന്ദികളുടെ കൈമാറ്റം സംബന്ധിച്ച പുതിയ നിർദേശം കേൾക്കാൻ ഇസ്രായേൽ സന്നദ്ധത അറിയിച്ചതായി ഇസ്രായേലി ചാനൽ 12 . വെസ്റ്റ് ബാങ്കിന്‍റെ വിവിധ ഭാഗങ്ങളിൽ ഫലസ്തീൻ വംശജർക്കെതിരെ കുടിയേറ്റക്കാരുടെ അഴിഞ്ഞാട്ടം തുടർന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News