യുഎസിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്; തീരുമാനം നിഷ്പക്ഷ നിലപാട് മുന്‍നിര്‍ത്തി

ചെക്ക് റിപബ്ലിക്കിലെ ഇസ്രായേല്‍ ആയുധ കമ്പനിയുടെ ഫാക്ടറിക്ക് തീവെച്ചു

Update: 2026-03-20 13:00 GMT

ബേണ്‍: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ തങ്ങളുടെ നിഷ്പക്ഷ നിലപാട് മുറുകെ പിടിക്കുന്നതിന്റെ ഭാഗമായി യുഎസിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്. 'ഇറാനുമായി സായുധസംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളിലേക്കുള്ള യുദ്ധോപകരണങ്ങളുടെ കയറ്റുമതി സംഘര്‍ഷകാലയളവില്‍ അനുവദിക്കില്ല' -സ്വിസ് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. യുഎസിലേക്കുള്ള കയറ്റുമതി അനുവദിക്കില്ലെന്ന് പ്രസ്താവനയില്‍ പ്രത്യേകം പറയുന്നു.

നേരത്തെ, യുഎസ് യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നത് സ്വിറ്റ്സര്‍ലന്‍ഡ് വിലക്കിയിരുന്നു. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിഷ്പക്ഷ നിലപാട് മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് സ്വിസ് ഭരണകൂടം വ്യക്തമാക്കിയത്.

അതിനിടെ, ചെക്ക് റിപബ്ലിക്കിലെ ഇസ്രായേല്‍ ആയുധ കമ്പനിയുടെ ഫാക്ടറി തീവെച്ച് നശിപ്പിച്ചു. ഇസ്രായേല്‍ ആയുധ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റംസിന്റെ ഫാക്ടറിക്കാണ് തീവെച്ചത്. ഇതിന്റെ ഉത്തരവാദിത്തം 'എര്‍ത്‌ക്വേക്ക് ഫാക്ഷന്‍ ' എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഭീകരപ്രവര്‍ത്തനമാണോയെന്ന് പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഫാക്ടറി കത്തിനശിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News