'ഫ്രീഡം ഫ്ലോട്ടില്ല' ഗസ്സ തീരം തൊടാൻ അനുവദിക്കിലെന്ന് ഇസ്രായേൽ; തടയാനാവില്ലെന്ന് സംഘാടകർ

ഗസ്സയിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ വെല്ലുവിളിക്കാനും തകർക്കാനും ലക്ഷ്യമിട്ട് ഇറ്റലിയിലെ സിസിലിയിൽ നിന്നു പുറപ്പെട്ടതാണ് മാഡ്‌ലിൻ എന്ന കപ്പൽ

Update: 2025-06-05 15:10 GMT

ഗസ്സ: ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിന് വേണ്ടി പുറപ്പെട്ട ഫ്രീഡം ഫ്ലോട്ടില്ല കപ്പലിനെ ഗസ്സ തീരത്ത് അടുക്കാനോ നങ്കൂരമിടാനോ അനുവദിക്കില്ലെന്ന് സുരക്ഷാ സ്ഥാപനം തീരുമാനിച്ചതായി ഇസ്രായേലിന്റെ പ്രക്ഷേപണ അതോറിറ്റി റിപ്പോർട്ട് ചെയ്തു. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്ന ദീർഘകാല നാവിക ഉപരോധത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 'കുറച്ചുനാളായി ഞങ്ങൾ ഇത് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഗസ്സയിലേക്കുള്ള ഞങ്ങളുടെ യാത്ര തുടരുന്നതിൽ നിന്ന് ഇത് ഞങ്ങളെ തടയില്ല.' ഫ്രഞ്ച് ഫിസിഷ്യൻ ബാപ്റ്റിസ്റ്റ് ആൻഡ്രെ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

Advertising
Advertising

കപ്പൽ ഇസ്രായേലിന് ഒരു സുരക്ഷാ ഭീഷണിയും ഉയർത്തുന്നില്ലെന്ന് ബാപ്റ്റിസ്റ്റ് ആൻഡ്രെ ഊന്നിപ്പറഞ്ഞു. 'ഫ്ലോട്ടില്ലയുടെ സന്ദേശം പൂർണ്ണമായും മാനുഷികമാണ്. ഗസ്സയിലെ ഇരുപത് ദശലക്ഷത്തിലധികം ഫലസ്തീനികളുടെ മേൽ ഏർപ്പെടുത്തിയ ഉപരോധം തുടരാനാവില്ലെന്ന് അത് എടുത്തുകാണിക്കുന്നു. ലോകത്തിന്റെ പലഭാഗത്ത് നിന്നും സംഘാടകർക്ക് ദിനംപ്രതി പിന്തുണയോടെ സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും ഈ ഐക്യദാർഢ്യ സംരംഭം നിലനിർത്താൻ അന്താരാഷ്ട്ര പിന്തുണയെ ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കപ്പൽ തടയാനും അതിലുള്ളവരെ കസ്റ്റഡിയിലെടുക്കാനും ഇസ്രായേൽ 'അക്രമ രീതികൾ' അവലംബിച്ചേക്കാമെന്നും ബാപ്റ്റിസ്റ്റ് ആൻഡ്രേ മുന്നറിയിപ്പ് നൽകി. 'എല്ലാ സാഹചര്യങ്ങൾക്കും ഞങ്ങൾ തയ്യാറാണ്. ഗസ്സയുടെ ശബ്ദം ലോകത്തിന് മുന്നിലെത്തിക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.' അദ്ദേഹം പറഞ്ഞു. ഗസ്സയിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ വെല്ലുവിളിക്കാനും തകർക്കാനും ലക്ഷ്യമിട്ട് ഇറ്റലിയിലെ സിസിലിയിൽ നിന്നു പുറപ്പെട്ട മാഡ്‌ലിൻ എന്ന കപ്പലിൽ യൂറോപ്യൻ പാർലമെൻ്റ് അംഗവും ഫലസ്‌തീൻ വംശജയുമായ റിമ ഹസ്സൻ, ഗൈം ഓഫ് ത്രോൺസ് നടൻ ലിയാം കണ്ണിങ്ഹാം തുടങ്ങിയ പ്രമുഖരുമുൾപ്പെടെ 12 പേരാണുള്ളത്


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News