മൊറോക്കോ ഭൂകമ്പം; മരണസംഖ്യ 800 കടന്നു

പ്രാദേശിക സമയം വെള്ളിയാഴ്ട രാത്രി 11 ഓടെയായിരുന്നു തലസ്ഥാനമായ റാബത്തിലും പരിസര പ്രദേശങ്ങളിലും കനത്ത ഭൂചനലമുണ്ടായത്.

Update: 2023-09-09 11:17 GMT
Advertising

അങ്കാറ: മൊറോക്കോ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 832 പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. 600 ലധികം പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം വെള്ളിയാഴ്ട രാത്രി 11 ഓടെയായിരുന്നു തലസ്ഥാനമായ റാബത്തിലും പരിസര പ്രദേശങ്ങളിലും കനത്ത ഭൂചനലമുണ്ടായത്. റിക്ടെർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കനത്ത നാശനഷ്ടമുണ്ടാക്കി.

ഗുരുതര പരിക്കുകളോടെ നൂറുകണക്കിന് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റസ്റ്ററൊന്റുകളിൽ നിന്നും പബ്ബുകളിൽ നിന്നും ആളുകളെ അടിയന്തിരമായി ഒഴിപ്പിച്ചു. ചരിത്ര നഗരമായ മറാക്കഷിലുൾപ്പടെ നിരവധി നാശമുണ്ടായി.

നാഷനശ്ടങ്ങളുടെ കണക്ക് ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. മാരാക്കേഷിൽ നിന്ന് 70 കിലോമീറ്റർ ദൂരെ അറ്റ്ലസ് പർവതനിരകളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. ഭൂചലനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങൾ മൊറോക്കോയ്കക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News