റഷ്യ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ മാനുഷിക ഇടനാഴി തുറക്കാനാവില്ലെന്ന് യുക്രൈൻ

അതിനിടെ പ്രശസ്ത റഷ്യൻ പത്രമായ നോവയ ഗയറ്റ പ്രസിദ്ധീകരണം നിർത്തി

Update: 2022-03-29 02:02 GMT

യുക്രൈന്‍: യുക്രൈനിൽ റഷ്യയുടെ ആക്രമണം തുടരുന്നു. റഷ്യ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ മാനുഷിക ഇടനാഴി തുറക്കാനാവില്ലെന്ന് യുക്രൈൻ അറിയിച്ചു. അതിനിടെ പ്രശസ്ത റഷ്യൻ പത്രമായ നോവയ ഗയറ്റ പ്രസിദ്ധീകരണം നിർത്തി. യുദ്ധത്തെ വിമർശിച്ചതിന് റഷ്യൻ സർക്കാർ പത്രത്തിനെതിരെ നടപടിയെടുത്തിരുന്നു.

തലസ്ഥാന നഗരിയായ കിയവ് , മരിയുപോൾ ഉൾപ്പെടെയുള്ള പല നഗരങ്ങളും റഷ്യ വളഞ്ഞിരിക്കുകയാണ്. അവിടങ്ങളിലെല്ലാം യുക്രൈൻ ചെറുത്തുനിൽപ്പ് തുടരുകയാണ്. റഷ്യ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ മാനുഷിക ഇടനാഴി തുറക്കാനാവില്ലെന്ന് യുക്രൈൻ അറിയിച്ചിട്ടുണ്ട്. നിലവിൽ സമ്മർദം റഷ്യക്ക് മേലാണെന്നും വേണ്ടത്ര സൈനിക ഉപകരണങ്ങളും സൈനികരും ഇല്ലാതെ റഷ്യ കുഴങ്ങുകയാണെന്നും യുക്രൈൻ പ്രസിഡന്‍റിന്‍റെ മുതിർന്ന ഉപദേഷ്ടാവ് അലക്സാണ്ടർ റോഡ്നിയാൻസ്കി പറഞ്ഞു. അതിനിടെ യുദ്ധത്തെ വിമർശിച്ചതിന് റഷ്യൻ സർക്കാർ ശത്രുതാപരമായ നടപടികൾ തുടരുന്നതിനാൽ പ്രശസ്ത റഷ്യൻ പത്രമായ നൊവായ ഗസെറ്റ പ്രസിദ്ധീകരണം നിർത്തി.

യുദ്ധം അവസാനിക്കുന്നത് വരെ പ്രസിദ്ധീകരണം നിർത്തിവെക്കുന്നുവെന്നാണ് മാനേജ്മെന്‍റ് അറിയിച്ചിരുക്കുന്നത്. സമാധാന നൊബേൽ പുരസ്കാര ജേതാവ് ദിമിത്രി മൊറട്ടോവാണ് നൊവായ ഗസട്ടെയുടെ എഡിറ്റർ ഇൻ ചീഫ്. യുക്രൈൻ റഷ്യ സമാധാന ചർച്ചകൾ തുർക്കിയിൽ തുടരുകയാണ്. ചർച്ചയിൽ റഷ്യയോട് വെടിനിർത്തൽ ആവശ്യപ്പെടുമെന്ന് യുക്രൈൻ അറിയിച്ചു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News