'ഫലസ്തീൻ തടവുകാർക്ക് ഭക്ഷണം നൽകുന്നില്ല' നെതന്യാഹു സർക്കാരിനെതിരെ ഇസ്രായേൽ സുപ്രിം കോടതി

ഗസ്സയിൽ യുദ്ധം ആരംഭിച്ചതിനുശേഷം നടപ്പാക്കിയ ഭക്ഷ്യനയത്തിലെ മാറ്റം തടവുകാർ പോഷകാഹാരക്കുറവും പട്ടിണിയും അനുഭവിക്കുന്നുണ്ടെന്ന് ആരോപിച്ച് അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് ഇൻ ഇസ്രായേൽ (ACRI) ഉം ഇസ്രായേലി അവകാശ സംഘടനയായ ഗിഷയും കഴിഞ്ഞ വർഷം സമർപ്പിച്ച ഹരജിയിലാണ് വിധി വന്നത്

Update: 2025-09-08 04:49 GMT

തെൽ അവിവ്: ഫലസ്തീൻ സുരക്ഷാ തടവുകാർക്ക് അടിസ്ഥാന ഉപജീവനത്തിന് ആവശ്യമായ ഭക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ഇസ്രായേൽ സുപ്രിം കോടതി വിധിക്കുകയും അവരുടെ പോഷകാഹാരം മെച്ചപ്പെടുത്താൻ അധികാരികളോട് ഉത്തരവിടുകയും ചെയ്തു. രണ്ട് വർഷത്തെ യുദ്ധത്തിനിടെ സർക്കാരിനെതിരെ രാജ്യത്തെ പരമോന്നത കോടതി വിധിച്ച അപൂർവ കേസാണിത്.

യുദ്ധം ആരംഭിച്ചതിനുശേഷം ഹമാസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഗസ്സയിൽ നിന്ന് ഇസ്രായേൽ പിടികൂടിയിട്ടുണ്ട്. മാസങ്ങൾ നീണ്ട തടങ്കലിൽ വെച്ചതിന് ശേഷം ആയിരക്കണക്കിന് ആളുകളെ കുറ്റം ചുമത്താതെ വിട്ടയച്ചിട്ടുണ്ട്.

Advertising
Advertising

ജയിലുകളിലും തടങ്കൽ കേന്ദ്രങ്ങളിലും വ്യാപകമായ പീഡനങ്ങൾ നടക്കുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും അപര്യാപ്തത, മോശം ശുചിത്വ സാഹചര്യങ്ങൾ, മർദനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാർച്ചിൽ ഒരു ഇസ്രായേലി ജയിലിൽ 17 വയസുള്ള ഒരു ഫലസ്തീൻ ബാലൻ പട്ടിണി കാരണം മരിച്ചു.

ഗസ്സയിലെ യുദ്ധം ആരംഭിച്ചതിനുശേഷം നടപ്പാക്കിയ ഭക്ഷ്യനയത്തിലെ മാറ്റം തടവുകാർ പോഷകാഹാരക്കുറവും പട്ടിണിയും അനുഭവിക്കുന്നുണ്ടെന്ന് ആരോപിച്ച് അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് ഇൻ ഇസ്രായേൽ (ACRI) ഉം ഇസ്രായേലി അവകാശ സംഘടനയായ ഗിഷയും കഴിഞ്ഞ വർഷം സമർപ്പിച്ച ഹരജിയിലാണ് വിധി വന്നത്.


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News