ഗസ്സയിൽ ഉടനടി യുദ്ധം അവസാനിപ്പിക്കുക; ഇസ്രായേലിൽ പ്രതിഷേധവുമായി പതിനായിരങ്ങൾ

നെതന്യാഹു തന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്കും അധികാരത്തിലുള്ള പിടി നിലനിർത്തുന്നതിനുമായി ഗസ്സയിൽ വീണ്ടും യുദ്ധം തുടരുന്നതിൽ ഉറച്ചുനിൽക്കുകയാണെന്ന് ഇസ്രായേലി പ്രതിപക്ഷം ആരോപിക്കുന്നു

Update: 2025-06-29 07:27 GMT

തെൽ അവിവ്: ഗസ്സ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും ശേഷിക്കുന്ന ബന്ദികളെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് തെൽ അവിവിലെ ഹോസ്റ്റേജസ് സ്‌ക്വയറിൽ പതിനായിരക്കണക്കിന് പേർ അണിനിരന്ന യുദ്ധവിരുദ്ധ പ്രതിഷേധം നടന്നതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ഹോസ്റ്റേജസ് ആൻഡ് മിസ്സിംഗ് ഫാമിലീസ് ഫോറത്തിന്റെ കണക്കനുസരിച്ച് 30,000 പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. 'അവരെ വീട്ടിലേക്ക് കൊണ്ടുവരിക' എന്ന് എഴുതിയ ബന്ദികളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ബോർഡുകളുമാണ് പ്രധാനമായും പ്രതിഷേധക്കാർ ഉയർത്തിയത്.

Advertising
Advertising

ഇസ്രായേലിന്റെ ഗസ്സയിലെ വംശഹത്യ യുദ്ധം അവസാനിപ്പിക്കുകയും ഇസ്രായേലി സൈന്യത്തെ പിൻവലിക്കുകയും ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും ചെയ്താൽ ഇസ്രായേലി ബന്ദികളെ മുഴുവനായി മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് ആവർത്തിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ  നെതന്യാഹു ഭാഗികമായ കരാറുകളിൽ ഉറച്ചുനിൽക്കുകയും ഫലസ്തീൻ വിഭാഗങ്ങളുടെ നിരായുധീകരണം ഉൾപ്പെടെയുള്ള പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി കരാറിൽ ഒപ്പിടുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നു.

നെതന്യാഹു നിലവിൽ തന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്കും അധികാരത്തിലുള്ള പിടി നിലനിർത്തുന്നതിനുമായി ഗസ്സയിൽ വീണ്ടും യുദ്ധം തുടരുന്നതിൽ ഉറച്ചുനിൽക്കുകയാണെന്ന് ഇസ്രായേലി പ്രതിപക്ഷം ആരോപിക്കുന്നു. ഗസ്സയിൽ 50 ഇസ്രായേലി ബന്ദികൾ ഉണ്ടെന്നാണ് തെൽ അവിവ് കണക്കാക്കുന്നത്. അതിൽ 20 പേർ ജീവനോടെയുണ്ട്. 10,400 ൽ അധികം ഫലസ്തീനികൾ ഇസ്രായേലി ജയിലുകളിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്. പീഡനം, പട്ടിണി എന്നിവയാൽ നിരവധി പേർ മരിച്ചതായി ഫലസ്തീൻ, ഇസ്രായേലി മനുഷ്യാവകാശ, മാധ്യമ റിപ്പോർട്ടുകളും പറയുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News