മാധ്യമപ്രവർത്തകരെ കൊല്ലുന്ന ഇസ്രായേൽ; ഗസ്സയിൽ കൊല്ലപ്പെട്ടത് 220 പേർ

ഗസ്സയിൽ മാധ്യമപ്രവർത്തകർക്കെതിരെ നടക്കുന്ന യുദ്ധക്കുറ്റകൃത്യങ്ങളെ അപലപിക്കാൻ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ്, അറബ് ജേണലിസ്റ്റ് യൂണിയൻ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര പത്രപ്രവർത്തക യൂണിയനുകളോട് ഗവൺമെന്റ് മീഡിയ ഓഫീസ് ആഹ്വാനം ചെയ്തു

Update: 2025-05-25 15:15 GMT

ഗസ്സ: മാധ്യമപ്രവർത്തകൻ ഹസ്സൻ മജ്ദി അബു വർദയുടെ മരണത്തെത്തുടർന്ന് ഇസ്രായേൽ ഗസ്സയിൽ വംശഹത്യ ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട ഫലസ്തീൻ മാധ്യമപ്രവർത്തകരുടെ എണ്ണം 220 കവിഞ്ഞു. വടക്കൻ ഗസ്സയിലെ ജബാലിയയിലുള്ള വീടിന് നേരെയുള്ള ഇസ്രായേൽ വ്യോമാക്രമണത്തിൽ ബാർക്ക് ഗസ്സ ന്യൂസ് ഏജൻസിയുടെ ഡയറക്ടർ അബു വർദയും അദ്ദേഹത്തിന്റെ നിരവധി കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.

ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് ഇസ്രായേൽ മാധ്യമപ്രവർത്തകരെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളെ ശക്തമായി അപലപിച്ചു. ഫലസ്തീൻ മാധ്യമ പ്രവർത്തകർക്കെതിരെ ഇസ്രായേൽ സൈന്യം ബോധപൂർവവും ആസൂത്രിതവുമായ ആക്രമണം നടത്തുകയാണെന്ന് മീഡിയ ഓഫീസ് ആരോപിച്ചു. 'ഈ ക്രൂരമായ കുറ്റകൃത്യങ്ങൾക്ക് ഇസ്രായേൽ സർക്കാരും, യുഎസ് ഭരണകൂടവും, യുകെ, ജർമ്മനി, ഫ്രാൻസ് ഉൾപ്പെടെയുള്ള സഖ്യകക്ഷി സർക്കാരുകളുമാണ് പൂർണ ഉത്തരവാദിത്തം വഹിക്കുന്നത്.' മീഡിയ ഓഫീസിന്റെ പ്രസ്താവനയിൽ പറയുന്നു.

Advertising
Advertising

ഗസ്സയിൽ മാധ്യമപ്രവർത്തകർക്കെതിരെ നടക്കുന്ന യുദ്ധക്കുറ്റകൃത്യങ്ങളെ അപലപിക്കാൻ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ്, അറബ് ജേണലിസ്റ്റ് യൂണിയൻ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര പത്രപ്രവർത്തക യൂണിയനുകളോട് മീഡിയ ഓഫീസ് ആഹ്വാനം ചെയ്തു. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹവും മാധ്യമ സംഘടനകളും നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. 'മാധ്യമ പ്രവർത്തകരുടെ കൊലപാതകത്തിന് ഉത്തരവാദികളായ ഇസ്രായേലി ഉദ്യോഗസ്ഥർക്കെതിരെ അന്താരാഷ്ട്ര വിചാരണ ഞങ്ങൾ ആവശ്യപ്പെടുന്നു.' മീഡിയ ഓഫീസ് പറഞ്ഞു. കൊലപാതകങ്ങൾ തടയാനും, മാധ്യമപ്രവർത്തകരെ സംരക്ഷിക്കാനും, ഇരകൾക്ക് നീതി ലഭ്യമാക്കാനും ഗുരുതരമായ അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്തണമെന്നും മീഡിയ ഓഫീസ് ആവശ്യപ്പെട്ടു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News